മണ്ണാര്‍ക്കാട്: ആനമൂളിയില്‍ കാട്ടാനകള്‍ വീട്ടമ്മയെ ചവിട്ടിക്കൊന്നു. ആനമൂളി ഉരുളന്‍കുന്ന് പരേതനായ തലച്ചിറ സോമന്റെ ഭാര്യ കല്യാണി (ശോഭന-58)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അഞ്ച് മണിക്കൂര്‍ ആനക്കട്ടി റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടര്‍ മേരിക്കുട്ടി സ്ഥലത്തെത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ 6 മണിയോടെയാണ് കല്യാണി കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടത്. അയല്‍ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. പോലീസും വനപാലകരും സ്ഥലത്തെത്തിയെങ്കിലും ജീവന് സുരക്ഷ ഉറപ്പാക്കിയിട്ടേ മൃതദേഹം മാറ്റാവൂ എന്ന് നാട്ടുകാര്‍ ശഠിച്ചു. ചിലര്‍ റോഡുപരോധവും ആരംഭിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്.
കല്യാണിയുടെ ബന്ധുക്കള്‍ക്ക് സംസ്ക്കാര ചടങ്ങുകള്‍ക്കായി 25,000 രൂപ കളക്ടര്‍ നല്കി. വനം വകുപ്പ് അടിയന്തരമായി അഞ്ച് ലക്ഷം രൂപ ബന്ധുക്കള്‍ക്ക് നല്‍കുമെന്നും കാട്ടാനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രത്യേകം സ്ക്വാഡിനെ നിയോഗിക്കുമെന്നും. വൈദ്യുത വേലി നിര്‍മ്മിക്കാന്‍ നടപടി എടുക്കുമെന്നും കളക്ടര്‍ ഉറപ്പ് നല്കി. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പാമ്പാടി ഐവര്‍മഠത്തില്‍ സംസ്ക്കരിച്ചു. മക്കള്‍: സൗമ്യ, രമ്യ, രശ്മി മരുമക്കള്‍: സന്ദീപ്, ഉണ്ണി, രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: