തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനത്തിന് ബിജെപി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്ത യോഗം തിരുവനന്തപുരത്ത് നടന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ സംഘടിപ്പിക്കും. ജനകീയ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടു മാസത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുവാനാണ് പദ്ധതി.
ആദ്യ യോഗത്തില്‍ നിരവധി നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നത്. പുതിയ ശാസ്ത്ര വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി വികസന കുതിപ്പ് നടത്താന്‍ കഴിയണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ സംസ്കാരത്തിലേക്ക് വിദ്യാഭ്യാസം മാറണം. സ്ക്കൂള് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് എതിലെങ്കിലും നൈപുണ്യം ഉണ്ടാകുമെന്ന് ഉറപ്പാക്കണം. ലോക നിലവാരമുള്ള ഒരു സര്‍വ്വകലാശാലയെങ്കിലും സംസ്ഥാനത്ത് സ്ഥാപിക്കണം. സ്വതന്ത്ര പദവി നല്‍കിയും രാഷ്ടീയ ഇടപെടല്‍ ഒഴിവാക്കിയും വ്യ്ക്തമായ ലക്ഷ്യം വച്ചുകൊണ്ടും പ്രവര്‍ത്തിക്കാന്‍ ഈ സ്ഥാപനത്തിനു കഴിയണം. കൃഷി സാങ്കേതികവല്ക്കരിക്കുകയും വേണം- മാധവന്‍നായര്‍ പറഞ്ഞു.
സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കണമെന്ന്്് യുജിസി മുന്‍ വൈസ് ചെയര്മാന് ഡോ വി. എന്‍. രാജശേഖരന് പിള്ള ആവശ്യപ്പെട്ടു. മികച്ച അധ്യാപകരെ സൃഷ്ടിക്കാനും ഐടി മേഖലയെ പ്രയോജനപ്പെടുത്തി അവര്‍ക്ക് തുടര്‍ പരിശീലനം നല്‍കാനും സ്ഥാപനം വേണം- അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയില്നിന്ന്് അദാനി ഗ്രൂപ്പ് പിന്മാറാതിരിക്കാന് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്ന്് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ ജി. വിജയരാഘവന് നിര്‍ദ്ദേശിച്ചു. വിദേശ നിക്ഷേപം ഉല്പാദന മേഖലയിലേക്ക്് തിരിച്ചുവിടാന്‍ കഴിയണമെന്ന്് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ കെ. ആര്. രാധാകൃഷ്ണന് ആവശ്യപ്പെട്ടു, അബ്ദുള്‍കലാം നിയമസഭയില്‍ അവതരിപ്പിച്ച 10 നിര്‍ദ്ദേശങ്ങള്‍ കേരള വികസനത്തിന്റെ അടിസ്ഥാന രേഖയായി ഉപയോഗിക്കണമെന്ന്് മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ. ജോസഫ് പറഞ്ഞു. വികസനത്തിന് വ്യക്തമായ മാസ്റ്റര്‍ പ്ളാന്‍ ഉണ്ടാക്കുകയും അഴിമതി ഇല്ലാതാക്കുകയും വേണമെന്ന്് ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. കൃഷിക്കായിരിക്കണം മുന്‍ തൂക്കം നല്‍കേണ്ടതെന്നും പുതിയ ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവരണമെന്നും സാമ്പത്തിക വിദഗ്ദന് ഡോ. എന്‍. കരുണാകരന് പിള്ള ആവശ്യപ്പെട്ടു.
കേരളത്തില്‍ വികസനം ചര്ച്ചയാകുന്നില്ലന്ന്് കേന്ദ്ര സര്‍വകലാശാല സാമ്പത്തിക വിഭാഗം മേധാവി ഡോ.കെ. ജയപ്രസാദ് സൂചിപ്പിച്ചു. പൊതുഫണ്ടില്‍നിന്നുള്ള ഒരു വികസനവും കേരളത്തില്‍ ഉണ്ടായിട്ടില്ലന്നു പറഞ്ഞ ജയപ്രസാദ് ഉത്തര മലബാറിന്റെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും പുതിയ ടൗണ്‍ഷിപ്പുകള്‍ ഉണ്ടാക്കണമെന്നും ക്ഷേത്രകലകള്‍, അനുഷ്ടാനകലകള്‍, കളരി തുടങ്ങിയവയ്ക്ക് വിദ്യാഭ്യാസത്തില്‍ പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തെ ഓര്‍ഗാനിക് സ്റ്റേറ്റ്് ആയി പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട നിലവാരമുള്ള ആയുര്‍വേദ ഗവേഷണ ചികിത്സാ സ്ഥാപനവും ആയുര്വേദപാര്ക്കും ഉണ്ടാക്കണമെന്നും സിസാ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു. പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല, തദ്ദേശ ഭക്ഷ്യ സംസ്കരണ ശാല, ട്രെയിനുകളില്‍ നീര വിതരണം എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
രാഷ്ടീയ ഇച്ഛാശക്തിയുടെ കുറവാണ് കേരളത്തിന്റെ വികസനത്തിന് തടസ്സമെന്ന് റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. ചിന്താഗതിയിലും ജീവിത വീക്ഷണത്തിലും സത്യസന്ധമായ സമീപനം വികസത്തിന് അനിവാര്യമാണെന്ന്് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. വികസന സങ്കല്പ്പത്തിന് തുടര്‍ച്ചയുണ്ടാകണമെന്നും തുടര്‍ച്ചയും മാറ്റവും പരിഗണിക്കാത്ത വികസനം ജനവിരുദ്ധമാകുമെന്നും ഭാരതീയ വിചാര കേന്ദ്രം ജോയിന്റ്് ഡയറക്ടര്‍ ആര് സഞ്ജയന് നിര്‍ദ്ദേശിച്ചു.
പ്രൊഫ കോന്നി ഗോപകുമാര്‍, മാധ്യമ പ്രവര്ത്തകന് ഹരി എസ് കര്‍ത്ത, ഐടി വിദധ്ദ്ധരായ അര്ജ്ജുന്, മനോജ്്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി വിവേകാനന്ദന്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്് ശൈലേന്ദ്രനാഥന് പിള്ള, ബിജെപി വക്താവ് അഡ്വ ജെ. ആര് പത്മകുമാര്‍ , സെക്രട്ടറി അഡ്വ. സി. ഗോപാലകൃഷ്ണന് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ച സെമിനാറില്‍ വെയര്‍ഹൗസിംഗ് കോര്പ്പറേഷന് ചെയര്മാന് സി. വി. ആനന്ദബോസ് മോഡറേറ്റര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: