കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മത്തിയിലുണ്ടായ കുറവ് മൂലം 150 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. ഇതു മൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറഞ്ഞു, മത്തി വില 60 ശതമാനം കൂടി. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
മത്സ്യമേഖല മെച്ചപ്പെടുത്താന്‍ ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ സിഎംഎഫ്ആര്‍ഐയില്‍ വിളിച്ചു ചേര്‍ത്ത ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത യോഗത്തിലാണ് റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചത്.
മത്തി ലഭ്യത കുറയാനുള്ള കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിരു കടന്ന മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: