കുമളി: പുതിയതായി ചുമതലയേറ്റ ചെയര്മാന് ബി ആര് കെ പിള്ളയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി അംഗങ്ങള്‍ ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. കേരളത്തിന്റെ പ്രതിനിധി വി ജെ കുര്യന്, തമിഴ്നാട് അംഗം പ്രഭാകരന് എന്നിവര്‍ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ ഷട്ടറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് രണ്ട് മാസത്തിനുള്ളില്‍ തമിഴ്നാട് ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് തീരുമാനിച്ചു. ഡിസംബര്‍ വരെ എല്ലാ ആഴ്ച്ചയിലും മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിക്കും. ഒപ്പം കേരളം പദ്ധതി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് അറിയുന്നതിനായി മഴമാപിനി സ്ഥാപിക്കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമായി. ഒരു മണിക്കൂറോളം സമയം ചിലവഴിച്ച സംഘം അണക്കെട്ടിന്റെ സ്പില്‍വേയും ഉപരിതലവും സന്ദര്‍ശിച്ചു.
കേരളത്തില്‍ വര്‍ഷകാലം ആരംഭിച്ച സാഹചര്യത്തില്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ എത്തിയതായിരുന്നു സംഘം. നിലവില്‍ 114.55അടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലുള്ളത്. 304 ഘനഅടി ജലമാണ് തമിഴ്നാട് ഒരുമിനിറ്റില്‍ കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: