തിരുവനന്തപുരം: എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കാൻ കേരളം തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി കേരളത്തിന് ഗുണകരമാണെന്ന പൊതുഅവബോധം സൃഷ്ടിക്കാനായത് നേട്ടമായെന്നും തോമസ് ഐസക് പറഞ്ഞു.
ബജറ്റിന് മുമ്പ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുൻ സർക്കാർ ഉത്തമവിശ്വാസത്തിൽ ഉണ്ടാക്കിയ കരാറാണ് നിലവിലുള്ളതെന്നും ധനമന്ത്രി പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പിന്നീട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി നികുതി പിരിവ് ഊർജിതമാക്കും. യുഡിഎഫ് സർക്കാർ പിരിക്കാതെ വിട്ട നികുതികൾ പിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് കഴിഞ്ഞാലുടന്‍ നികുതി പിരിവ് തുടങ്ങും.
നികുതിയിതര വരുമാനം വർദ്ധിപ്പിക്കുന്തിനാണ് മുൻഗണനയെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: