തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിട പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ വാഗ്ദാനം. വീടൊന്നിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി സഹകരണബാങ്കില്‍ നിന്ന് വായ്പ അനുവദിക്കും. പണി തീരാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കും. ഭൂമിയില്ലാത്തവർക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. എല്ലാവർക്കും വീടും വെള്ളവും വെളിച്ചവും ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ പെന്‍ഷനുകളും ബാങ്കുവഴിയാക്കും. സാമൂഹിക ക്ഷേമ പെന്ഷന് 1000 രൂപയാക്കും. ഒരു മാസത്തെ പെന്ഷന് അഡ്വാന്‍സായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തും. ആരോഗ്യ ഇന്‍ഷൂറന്‍സിന് 1000 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. റേഷന്‍കട നവീകരണത്തിന് പലിശരഹിത വായ്പ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: