ന്യൂദല്‍ഹി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആക്രമണത്തിന് ശേഷം ഐഎസ് ഭാരതത്തെ ലക്ഷ്യം വയ്ക്കുന്നു. ഐഎസ് ഭീകരരുടെ ഫോണ്‍ തടസ്സപ്പെടുത്തുക വഴി രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്.
ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരരുടെ പിന്തുണയില്‍ ഭാരതത്തെ ആക്രമിക്കാമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീകരരുടെ സംഭാഷണം. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത്-ഉള്-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) പശ്ചിമ ബംഗാളിലും ആസാമിലുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫോണ്‍ സംഭാഷണം മുന്നറിയിപ്പ് നല്കുന്നു.
നേരത്തെ പശ്ചിമ ബംഗാളില്‍ നിന്ന് ഐഎസുമായി ബന്ധപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലും ഇസ്ലാമിക സ്റ്റേറ്റ് സംഘത്തെ പിടികൂടിയിരുന്നു. ഈ സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നു.
ജെഎംബിയും ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയും ഐഎസുമായി ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: