മുക്കം: അങ്ങാടിയില്‍ പലഭാഗത്തും പ്ലാസ്റ്റീക്ക് മാലിന്യം കത്തിക്കല്‍ പതിവാകുന്നു. ഇതു കാരണം ജനം കടുത്ത ദുരിതത്തിലാകുകയാണ്. പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെ അടുത്തിടെയാണ് കേരള ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കോടതി വിധി വന്നതിനു ശേഷവും മുക്കം അങ്ങാടിയുടെ പല ഭാഗങ്ങളിലും മാലിന്യം കത്തിക്കല്‍ തുടരുകയാണ്. പി.സി. ജങ്ഷനും ബൈപാസ് ജങ്ഷനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയുടെയും ചായക്കടയുടെയും മുന്നില്‍ ഇടതടവില്ലാതെ ഇടതടവില്ലാതെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പരക്കെ പരാതിക്കിടയാക്കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. വ്യാഴാഴ്ച രാവിലെയും പരസ്യമായി പ്ലാസ്റ്റിക് കത്തിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ മുക്കം പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വെള്ളമൊഴിച്ച് തീയണപ്പിച്ചത്. പ്ലാസ്റ്റീക്ക് കത്തിക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: