കോഴിക്കോട്: സംസ്ഥാനത്തെ ചിലയിടങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് തടസ്സപ്പടുത്തുന്നവര്ക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിഫ്ത്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മലപ്പുറത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍, വാക്സിനേഷന് എടുക്കാത്ത കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പിനെതിരെ ചിലര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്.
മതസംഘടനകളുമായും മറ്റും ചര്‍ച്ച നടത്തിയപ്പോള്‍ വാക്സിനേഷന് ആരും എതിരല്ലെന്ന അഭിപ്രായമാണുണ്ടായത്. പ്രതിരോധ കുത്തിവെയ്പ്പ് അത്യാവശ്യമാണെന്നത് ജനങ്ങളില്‍ ഉറപ്പുവരുത്തുന്നതിനായി ഒന്നാംഘട്ടത്തില്‍ ബോധവല്‍ക്കരണം നടത്തും. ഫീല്‍ഡ് വര്‍ക്കമാര്‍ ഇതിന് നേതൃത്വം നല്‍കും. രണ്ടാംഘട്ടത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ നേതൃത്വം നല്കുന്ന ക്യാമ്പേയിനുകള്‍ നടത്തും. മൂന്നാംഘട്ടത്തില്‍ വാക്സിനേഷന് തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഏവരും പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നുവെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും.
കര്‍ണാടകയിലെ കോളേജില്‍വെച്ച് റാഗിംഗിന് വിധേയമാക്കപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതി എന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ആരോഗ്യ വകുപ്പമന്ത്രി കെ.കെ.ഷൈലജ സന്ദര്‍ശിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് എന്നിവര്‍ അവരോടൊപ്പമുണ്ടായിരിന്നു.
കോഴിക്കോട്: ഡിഫ്ത്തീരിയ രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്റെ ദൗര്‍ലഭ്യം അടിയന്തിരമായി പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം വിലയിരുത്തുന്നതിന് മലപ്പുറത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: