ബാലുശ്ശേരി: കേരളത്തിലെ യൂഡിഎഫ് സര്‍ക്കാറിലെ കൃഷിമന്ത്രിയായിരുന്ന കെ.പി മോഹനന് അദ്ദേഹത്തിന്റെ സ്ഥാപിത താല്പര്യം മൂലം പുന സംഘടിപ്പിക്കപ്പെട്ട നാളീകേര വികസന കോര്പ്പറേഷന് കൊപ്രസംഭരണത്തിന്റെ മറവില്‍ കോടികണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി കിസാന്‍മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
മാത്രമല്ല കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളീകേരവികസന ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യുസര്‍ കമ്പനികളേയും നാളീകേര ഉല്‍പ്പാദക ഫെഡറേഷന്, ഉല്‍പ്പാദക സൊസൈറ്റികള്‍, എന്നിവയെ വിശ്വാസത്തില്‍ എടുക്കാത്ത അവര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ വിഹിതമായ 32 കോടിരൂപയെ അട്ടിമറിച്ചതിന്റെ പ്രധാനകേന്ദ്രം കൃഷി വകുപ്പ് മന്ത്രിയാണെന്നുംവ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള കൊപ്രസംഭരണത്തിലും പച്ച തേങ്ങാ സംഭരണത്തിലും സിപിഎസ്, സിപിഎഫ്, പ്രൊഡ്യൂസ്സര്കമ്പനികള് എന്നിവയെ പങ്കാളികളാക്കണമെന്നും ഇത് മാത്രമാണ് കേര കര്‍ഷകരോട് ഇന്നത്തെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പുനരുദ്ധാരണ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: