തിരുവനന്തപുരം: സകല അവശ്യ സാധനങ്ങളുടെയും വില വിലകുതിച്ചു കയറാന്‍ വഴിതെളിക്കുന്ന, പിണറായി വിജയന് സര്‍ക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ചരക്ക് വാഹനങ്ങളുടെ നികുതിയും മുദ്രപ്പത്രങ്ങളുടെ വിലയും കുത്തനെ കൂട്ടിയ ബജറ്റില്‍ തുണിത്തരങ്ങള്‍ക്കും പാക്കറ്റിലാക്കിയ ഗോതമ്പിനും കൂടുതല്‍ നികുതി ചുമത്തിയിട്ടുണ്ട്.
ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 12000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജടങ്ങിയ ബജറ്റില്‍ നികുതി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. വികസനം, ക്ഷേമം, സ്ത്രീസുരക്ഷപരിസ്ഥിതി, സംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്നു എന്നവകാശപ്പെടുന്ന ബജറ്റിലെ പല നിര്‍ദ്ദേശങ്ങളും അപ്രായോഗികങ്ങളാണ്. കേന്ദ്രസര്‍ക്കാറിന്റെ പല പദ്ധതികളും സ്വന്തം പദ്ധതികളായി ധനമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്.
800 കോടിയുടെ അധിക വിഭവ സമാഹരണം ലക്ഷ്യമിടുന്ന ബജറ്റ് അരിക്കും വെളിച്ചെണ്ണക്കും ഗോതമ്പിനും തുണിത്തരങ്ങള്‍ക്കും വില കൂട്ടും. യുഡിഎഫ് സര്‍ക്കാര്‍ എടുത്തു കളഞ്ഞു വിവാദമാക്കിയ ഗോതമ്പ് ഉത്പന്ന നികുതി തിരിച്ചെത്തി. ആട്ട, മൈദ, സൂജി റവ എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി കൂട്ടി. പ്രതീക്ഷിക്കുന്ന അധിക വരുമാനം 50 കോടി രൂപ. അഞ്ച് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതോടെ വെളിച്ചണ്ണയ്ക്ക് വില കൂടും.
തുണിത്തരങ്ങള്‍ക്കു രണ്ട് ശതമാനവും അലക്ക് സോപ്പിന് അഞ്ച് ശതമാനവും നികുതി കൂടി. ബസ്മതി അരിക്ക് അഞ്ചു ശതമാനം നികുതി കൂട്ടി. അധിക വരുമാനം 10 കോടി. ബര്‍ഗറും പിസ്തയുമടക്കം ജങ്ക് ഫുഡിനു 14 ശതമാനമാണ് നികുതി വര്‍ദ്ധന. പ്ലാസ്റ്റിക് ഡിസ്പോസബിള്‍ ഗ്ലാസിനും പ്ലേറ്റിനും 20 ശതമാനമാണു നികുതി വര്‍ധന. ബ്രാന്‍ഡഡ് റെസ്റ്റോറന്റുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തി. സ്വര്‍ണ വ്യാപാരികള്‍ കോംപൗണ്ടിങ് നികുതി അഗീകരിക്കണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രമിടപാടുകള്ക്കു മൂന്നു ശതമാനം മുദ്ര വില നല്‍കണം.
ചരക്ക് വാഹനങ്ങളുടെ നികുതി കൂട്ടിയത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടും. ചരക്ക് വാഹനങ്ങള്‍ക്ക് 10 ശതമാനമാണ് നികുതി കൂട്ടിയത്. ടൂറിസ്റ്റ് ബസ്സുകളുടെ നികുതിയും പരിഷ്കരിച്ചു. സീറ്റൊന്നിന് 2250, 3500, 4000 എന്നിങ്ങനെ നിലവാരത്തിനനുസരിച്ചാണ് നികുതി.
സീറ്റ് അടിസ്ഥാനത്തില്‍ നികുതി പിരിക്കുന്നതിന് പകരം വാഹനത്തിന്റെ ചതുരശ്രമീറ്റര്‍ കണക്കിലായിരിക്കും ഇനി നികുതി പിരിക്കുക. അന്തര്‍സംസ്ഥാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ നികുതി വര്‍ധന ബാധിക്കും. പതിനഞ്ചും പത്തും വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തി.
മദ്യനയം, സഹകരണ ബാങ്കുകളും സൊസൈറ്റികളും ചേര്‍ത്തുള്ള ബാങ്ക്, പങ്കാളിത്ത പെന്ഷന് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ബജറ്റില്‍ പരാര്മശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: