കണക്കുപഠനം നടരാജനെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്ക്കരമായിരുന്നു. കടയില്‍ നിന്നു വാങ്ങിക്കൊണ്ടുവന്ന സാധനങ്ങള്‍ക്ക് തെറ്റാതെ ഒരു ബില്ലുണ്ടാക്കേണ്ടത് താത്ത്വികമായി വേണം എന്നുള്ളതാണ് ഇതിനു കാരണം.
ഇങ്ങനെ താത്ത്വികമായ കേവല ഭാവത്തില്‍ വിഭാവനം ചെയ്യുന്നതിന് തന്നെ സഹായിക്കേണ്ടുന്നതിന് പകരം വാങ്ങിക്കൊണ്ടുവന്ന സാധനങ്ങളോരോന്നും നുള്ളി നിരത്തിവച്ച് കണക്കുകൂട്ടുവാനാണ് ട്യൂട്ടര്‍ മുതിര്‍ന്നത്. എല്ലാ സംഖ്യകളും കേവല ഭാവമുള്ളതാണ്. അവ പ്രത്യക്ഷ പരീക്ഷണത്തിനും വിധേയമാകുന്ന ബുദ്ധി ദൂരെ വച്ചിട്ടുവേണം കണക്കുചെയ്യുവാന്‍ സാമര്‍ത്ഥ്യം നേടേണ്ടത്. എന്നാല്‍ ബാല്യസഹജമായ അഭിരുചികള്‍, ബുദ്ധിപരമായതിനേക്കാള് പ്രശ്നത്തിന്റെ പ്രത്യക്ഷവശത്തെ കാണാനാണ് നടരാജനെ പ്രേരിപ്പിച്ചത്. കണക്കിന് നടരാജന് മടിയനായിരുന്നുങ്കെില് അതിന്റെ കുറ്റം മുഴുവന്‍ നടരാജനില്‍ നിക്ഷിപ്തമാണെന്ന് കരുതേണ്ടതില്ല. കുട്ടികളുടെ സ്വാഭാവികമായ കഴിവിന്റെ വികാസഗതി നോക്കിയാല്‍ പ്രത്യക്ഷത്തെ സംബന്ധിക്കുന്നത് ബുദ്ധിപരമായതിന് മുമ്പേയാണ് വരുന്നതെന്ന് കാണാം.
കാഴ്ചക്കുറവുള്ള അനാരോഗ്യവാന്മാരായ കുട്ടികള്‍ കണക്കുകൂട്ടുന്നതിന് അസാധാരണ വൈദഗ്ധ്യമുള്ളവരായി പലപ്പോഴും കാണാറുണ്ട്. ഇത് എക്കാലവും ഒരു പോലെ ശരിയാണെന്നും തെളിഞ്ഞിട്ടില്ല.
കുറച്ച് ഇംഗ്ലീഷും, അതിലും കൂറച്ച് സംസ്കൃതവും മാതൃഭാഷയെന്ന തരത്തില്‍ മലയാളത്തിന്റെയും കര്‍ണ്ണാടകത്തിന്റെ അംശങ്ങളും മനസ്സിലാക്കിയ നടരാജന് അക്കാലത്തെ വിദ്യാഭ്യാസമെന്ന് പറഞ്ഞ് പോന്നതിനോട് ഒരു വിരുദ്ധ മനോഭാവമേ കൈകൊള്ളാന്‍ സാധിച്ചുള്ളൂ. ആ നിലയിലാണ് നടരാജനെ ബംഗളൂരു പട്ടണത്തിലെ പഴയ കോട്ടയ്ക്കകത്തുള്ള ടിപ്പുസല്‍ത്താന്റെ കൊട്ടാരത്തില്‍ നടത്തിപ്പോന്ന സ്കൂളില്‍ പ്രവേശിപ്പിച്ചത്.
ആ കെട്ടിടം തന്നെ ഒരു പുരാചരിത്ര സ്മാരകമാണ്. മുന്സിപ്പാലിറ്റിക്കാര് അതിനെ ഒഴുക്കന്‍ മട്ടിലൊന്ന് പുതുക്കിയെടുത്ത് ഒരു ലോവര്‍ സെക്കന്ററി സ്ക്കൂളാക്കിയതാണ്. എട്ടും ഒമ്പതും വയസ്സു പ്രായമെത്തിയ മുപ്പതോളം കുട്ടികളുണ്ട്. ക്ലാസ്സില്‍, അതു നടരാജന്റെ പ്രാഥമിക വിദ്യാഭ്യാസത്തിലെ രണ്ടാം വര്‍ഷമാണ്. ഈ മുപ്പതുപേരുടെയിടയില്‍ നടരാജന് ആകെ കുഴഞ്ഞ മട്ടിലായി. പാഠപുസ്തകമാണെങ്കില്‍ പലയിടതിതുനിന്നുമായി കണ്ടതൊക്കെ തേടിപ്പിടിച്ച് ചേര്‍ത്തുവച്ച സമാഹാര ഗ്രന്ഥങ്ങളാണ്. തനി നാട്ടുംപുറത്തുകാരായ അദ്ധ്യാപകര്‍ വസ്ത്രധാരണത്തിലോ പെരുമാറ്റത്തിലോ പോലും ചൊവ്വുമൊന്നുമില്ലാത്ത, അംഗീകൃത നിലവാരമോ, മുറയോ ഒന്നം കൈക്കൊള്ളാത്ത വിദ്യാര്‍ത്ഥികള്‍ എല്ലാം കൂടിയായപ്പോള്‍ കുഴപ്പം കൂട്ടക്കുഴപ്പമായി.
ആ വിദ്യാഭ്യാസ സന്ദര്‍ഭത്തിന്റെ ആത്മാവിലേക്ക് പ്രവേശിക്കാന്‍ നടരാജന് സാധ്യമായില്ല. എല്ലാം കൃത്രിമമാണെന്നും തോന്നി. എഴുപതുവയസ്സെങ്കിലും കഴിഞ്ഞിരിക്കാവുന്ന യാഥാസ്ഥിതികനായ ഒരു അദ്ധ്യാപകനാണ് സംസ്കൃത പാഠങ്ങളെടുക്കുക. വിഭക്തി പ്രത്യയങ്ങളും സന്ധികാര്യങ്ങളുമൊക്കെ കൂടാതെ നീണ്ടകവിതകളും കാണാപ്പാഠം പഠിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: