ഏലപ്പാറ: ഉപ്പുതറ-കട്ടപ്പന റോഡിനും ഏലപ്പാറ പശുപ്പാറ റോഡിനും ഇടയില്‍ നില്ക്കുന്ന മരം പ്രദേശവാസികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. നൂറ് കണക്കിന് വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികളുമടക്കം നിരവധി വഴിയാത്രക്കാര്‍ കടന്നു പോകുന്ന സ്ഥലമാണിത്. വഴിയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന മരത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ച് പോയ അവസ്ഥയിലാണ്. ഇത് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. ഇതിന് അടുത്തകൂടിയാണ് പോത്തുപാറയില്‍ നിന്നും ഉപ്പുതറ ഇലകട്രിസിറ്റി സബ് സ്റ്റേഷനിലേക്കുള്ള ലൈന്‍ പോകുന്നത്. എത്രയും വേഗം ഈ വന്‍ മരം വെട്ടി മാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡുവക്കില്‍ അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങള്‍ വെട്ടി നീക്കണമെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. കാലവര്ഷത്തിനൊപ്പമെത്തുന്ന പേമാരി ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മരം വീണ് മൂന്ന് തോട്ടം തൊഴിലാളി സ്ത്രീകള്‍ ജില്ലയില്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: