എടത്വാ: ഇരുവ്യക്കകളും തകരാറിലായ തൊഴിലാളി ചികിത്സാസഹായം തേടുന്നു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ തടത്തില്‍ വീട്ടില്‍ പ്രസന്നന്(53) ആണ് ചികിത്സാസഹായം തേടുന്നത്. അംഗവൈകല്യമുള്ള ഇളയ കുട്ടിയുള്‍പെടെ മൂന്നു കുട്ടികളുടെ പഠനവും നിത്യചിലവും നടത്തിവരുന്നതിനിടെയാണ് പ്രസന്നന് രോഗം ബാധിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡയാലിസിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്. നിത്യവൃത്തിക്കുപോലും വകയില്ലാതെ ഈ കുടുംബം കഷ്ടപ്പെട്ടതോടെ സിവില്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന മൂത്തമകന് പഠനം ഉപേക്ഷിച്ചു. പ്രായാധിക്യത്താല്‍ വ്യക്കമാറ്റിവെയ്ക്കല് ശസ്ത്രക്രീയ നടത്താന്‍ കഴിയില്ലന്നും തുടര്‍ ചികിത്സയും ഡയാലിസിസും മാത്രമാണ് ജീവന് നിലനിര്‍ത്താനുള്ള ഏകമാര്‍ഗമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ കുടുംബത്തിന്റെ യാതനകണ്ട് വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേത്യുത്വത്തില്‍ ഗ്രാമവാസികളും, ടി.കെ. മാധവന് കുടുംബശ്രീ പ്രവര്‍ത്തകരും സാമ്പത്തിക സമാഹരണം ആരംഭിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9447909326, 9446323744.
പ്രതികരിക്കാൻ ഇവിടെ എഴുതുക: