ആലപ്പുഴ: ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. രണ്ട് മാസത്തിനകം വിശദീകരണം നല്‍കണം. നേരത്തെ 24 മണിക്കൂര്‍ അത്യാഹിത വിഭാഗത്തിന്റെ സേവനം ചമ്പക്കുളം ആശുപത്രിയില്‍ ലഭിച്ചിരുന്നു. പിന്നീട് നിര്‍ത്തലാക്കി. കമ്മീഷന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ചമ്പക്കുളം ആശുപത്രിയില്‍ അത്യാഹിത വിഭാഗം അനുവദിച്ചിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. അത്യാഹിത വിഭാഗം അനുവദിക്കണമെങ്കില്‍ ഏഴിലധികം ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. ചമ്പക്കുളം ആശുപത്രി സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയാല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാമെന്ന് ഡിഎംഒ അറിയിച്ചു.
ചമ്പക്കുളം ആശുപത്രിയെ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ചമ്പക്കുളം സ്വദേശി വര്‍ഗീസ് മാത്യു നല്കിയ പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: