ആലപ്പുഴ: ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 1992ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വധശ്രമകേസ്സില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി വില്ലേജില്‍ പാലവിളവീട്ടില്‍ 56 വയസ്സുള്ള കുര്യനെയാണ് കൊല്ലത്ത് നിന്നും ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട എം.ഇ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പ്രതി ആലപ്പുഴ പാതിരാപ്പള്ളി എക്സല്‍ ഗ്ലാസ്സ് എന്ന കമ്പനിയില്‍ ജോലിക്ക് നിന്ന സമയം മുന്‍വൈരാഗ്യം കാരണം കമ്പനി മാനേജരായ ആന്ധ്രാസ്വദേശിയെ മറ്റ് പ്രതികളോടൊപ്പം സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആന്ധ്രാസ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതി പിന്നീട് വിദേശത്ത് കടക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു.
എസ്ഐ ഭുവനേന്ദ്രബാബു, സിപിഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: