ബെംഗളൂരു: കര്‍ണാടകത്തില്‍ മേലുദേ്യാഗസ്ഥരുടെ പീഡനത്തില്‍ മനം നൊന്ത് വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മംഗലൂരു ഐജി ഓഫീസിലെ ഡിവൈഎസ്പി, എം.കെ. ഗണപതി (51) യാണ് മടിക്കേരിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് സിഐഡി അനേ്വഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.
കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ്, സംസ്ഥാന ഇന്റലിജന്‍സ് മേധാവി എ. എം. പ്രസാദ് എന്നിവര്‍ക്കെതിരെ ഗണപതി ആത്മഹത്യയ്ക്ക് മുമ്പ് ആരോപണമുന്നയിച്ചിരുന്നു.
പല കേസുകളിലും മേലുദ്യോഗസ്ഥര്‍ തന്റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി പീഡിപ്പിക്കുന്നതായി ഒരു പ്രാദേശിക കന്നഡ ചാനലിനു നല്കിയ അഭിമുഖത്തില്‍ ഗണപതി പറഞ്ഞിരുന്നു. അത് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്യുകയുണ്ടായി.
കഴിഞ്ഞ മെയ്യിലാണ് ഇദ്ദേഹത്തെ ബെംഗളൂരുവില്‍ നിന്ന് മംഗളൂരു ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസിലേക്ക് സ്ഥലം മാറ്റിയത്.
ഒരാഴ്ചക്കിടെ കര്‍ണാടകത്തില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പോലീസ് ഓഫീസറാണ് ഗണപതി. മൂന്നുനാള്‍ മുമ്പാണ് ചിക്കമഗളൂരു റൂറല്‍ ഡിവൈഎസ്പി കാലപ്പ ഹാന്റിബാഗ് ആത്മഹത്യ ചെയ്തത് .
ഗണപതിയുടെ ആത്മഹത്യയെത്തുടര്‍ന്ന് അസാധാരണ മരണത്തിന് പോലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്തതായും അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്നതിനെക്കുറിച്ച ്അന്വേഷണം വൈകില്ലെന്നും കുടക് ജില്ലാ പോലീസ് എസ്പി രാജേന്ദ്ര പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: