ആലുവ: പെരുമ്പാവൂര്‍ ഭാഗത്ത് ഇതരസംസ്ഥാനതൊഴിലാളികള്ക്കിടയില് ലഹരിമരുന്നുവില്പ്പന നടത്തുന്ന മൂന്ന് ബംഗാളികള്‍ പിടിയില്‍. പരിശോധനയില്‍ കഞ്ചാവും ഹെറോയിനുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍.ജോസ് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാള്‍ സംസ്ഥാനത്ത് മൂര്‍ഷിദാബാദ് ജില്ലയില്‍ മിജാനൂര്‍ ഷേക്കിനെ 3 ഗ്രാം ഹെറോയിനുമായും നജുമുദ്ദീന്‍ മണ്ഡലിനെ 8 ഗ്രാം ഹെറോയിനുമായും ആലുവ ചുണങ്ങംവേലിയില്‍ നിന്നും അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സംസ്ഥാനത്ത് മൂര്‍ഷിദാബാദ് ജില്ലയില്‍ മഹിദുള്‍ മണ്ഡലിനെ 75 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂരിലെ കണ്ണന്തറയില് നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം മഹിദുള്‍ മണ്ഡലിനെ ഒരു കിലോഗ്രാം കഞ്ചാവും 20 ഗ്രാം ഹെറോയിനുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇതരസംസ്ഥാനതൊഴിലാളികളില്‍ മയക്കുമരുന്നു വില്പനയും അതുപയോഗിച്ചുണ്ടാകുന്ന അക്രമങ്ങളും ഉണ്ടാകരുതെന്ന് എക്സൈസ് കമ്മീഷണറുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് അസ്സി. എക്സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത് അറിയിച്ചു.
വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ പരിശോധന തുടരുമെന്നും പറഞ്ഞു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ജബ്ബാര്‍, അനീഷ്മോഹന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോസ്, സാജന്‍പോള്‍, സുനീഷ്കുമാര്‍, സുരേഷ്ബാബു, സുനില്‍കമാര്‍, ഷിബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: