ഡള്ളാസ്: അമേരിക്കയിലെ ഡള്ളാസില്‍ വംശീയ അധിക്ഷേപത്തിനെതിരെ നടന്ന പ്രതിഷേധ റാലിക്കിടയില്‍ അക്രമികള്‍ ഒളിച്ചിരുന്നു നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലൂസിയാനയിലും ബാറ്റണ്‍ റൗഗിലും അമേരിക്കന്‍ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് നടത്തിയ റാലിയ്ക്കിടയിലാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞദിവസം വെടിവെയ്പ്പിനെതുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാരനായ ഫിലാണ്ടോ കാസില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ആള്‍ട്ടണ്‍ സ്റ്റെല്ലിങ് എന്ന കറുത്തവര്‍ഗക്കാരനെ വെടിവെച്ചതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നതിനിടെയായിരുന്നു ഫിലാണ്ടോ കൂടി കൊല്ലപ്പെടുന്നത്.
റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാര്‍ പോലീസിനെ ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദല്ലാസ് പോലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. മുഴുവന്‍ അക്രമികളേയും ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച രാത്രി 8.45 നാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തെ പ്രസിഡന്റ് ബരാക് ഒബാമ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: