തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടുവര്‍ഷത്തിനകം പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രികെ. രാജു. കനകക്കുന്നില്‍ ക്ഷീരമേഖലയുടെ വൈവിധ്യവല്‍ക്കരണം എന്ന വിഷയത്തില്‍ ശില്പശാലയും പത്ത് ദിവസത്തെ പ്രദര്‍ശനവും ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീരസംഘങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള പ്രീമിയത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യകാന്തിയിലെ കാര്‍ഷിക പ്രദര്‍ശനം കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മില്‍കോ ഏറ്റെടുത്ത ദൗത്യം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. കെ.മുരളീധരന് എംഎല്‍എ, മില്‍കോ ക്ഷീരസംഘം പ്രസിഡന്റ് ആര്. സുരേഷ്, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: