കോഴിക്കോട്: കലബുറഗി അല്‍ഖമര്‍ നഴ്സിംഗ് കോളജില്‍ എടപ്പാള്‍ സ്വദേശിനി കെ.പി. അശ്വതിയെ റാഗ് ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന മൂന്ന് മലയാളി വിദ്യാര്‍ത്ഥിനികളില്‍ മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് ജാമ്യം. ഒന്ന്, രണ്ട് പ്രതികളായ ലക്ഷ്മി, ആതിര എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണപ്രിയ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി 22 വരെ നീട്ടി. കലബുറഗി സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍ കഴിയുന്നത്. നാലാം പ്രതി ശില്പ ജോസ് ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ അന്വേഷണ സംഘം കോടതിയില്‍ എതിര്‍ത്തിരുന്നു.
മേയ് 22നാണ് കര്‍ണാടകയിലെ കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ മലയാളി സീനിയര്‍ വിദ്യാര്‍ഥികളായ ലക്ഷ്മി, ആതിര, കൃഷ്ണപ്രിയ എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്തത്. അവശനിലയിലായ അശ്വതി ഒന്നര മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: