തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍ധനമന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണം വന്നേക്കും. ഇതിനുള്ള സാധ്യതയാണ് വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കുന്നത്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതിനിര്‍ദ്ദേശം തുടരന്വേഷണത്തില്‍ അവഗണിച്ചുവെന്നാണ് നിയമോപദേശം.
മാണിയെ കുറ്റവിമുക്തനാക്കിയ വിജി. റിപ്പോര്‍ട്ട് തള്ളിയഉത്തരവില് കോടതി ചൂണ്ടിക്കാട്ടിയ രണ്ടു കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് പരിശോധിച്ചില്ലെന്നാണ് നിയമോപദേശം. ബിജു രമേശ് തെളിവായി നല്കിയ ശബ്ദരേഖ പരിശോധിക്കണമെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ പരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്.
ഇതില്‍ അപാകതയുണ്ടെന്നാണ് നിയമോപദേശം. പ്രധാനപ്പെട്ട തെളിവുകളും രേഖകളും മറച്ചുവയ്ക്കാന്‍ ബാറുമടകളുടെ ചര്‍ച്ചയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: