തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ കണ്ണുവച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മന്റ് ബോര്‍ഡ് (കിഫ്ബി) നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരകാല അഭിലാഷമായ കേരള ബാങ്കിന് പകരമായാണ് കിഫ്ബി നടപ്പിലാക്കാന്‍ ബജറ്റ് നിര്‍ദ്ദേശത്തിലൂടെ തോമസ് ഐസക്കിന്റെ നീക്കം. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ചാണ് കേരള ബാങ്ക് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്.
ഇങ്ങനെ സംയോജിപ്പിക്കണമെങ്കില്‍ നിയമപരമായിട്ടുള്ള നിരവധി തടസ്സങ്ങള്‍ മാറ്റേണ്ടതായി വരും. സഹകരണ നിയമനിര്‍മ്മാണം നടത്തുകയും റിസര്‍വ്വ് ബാങ്കിന്റേയും കേന്ദ്രസര്‍ക്കാരിന്റെയും പ്രത്യേക അനുമതിയും വേണം. ഇതിന് കാലതാമസം നേരിടുമെന്നതിനാല്‍ കേരള ബാങ്കിനായി ഒരു പഠനസമിതിയെ നിയോഗിക്കാന്‍ തുകമാറ്റിവയ്ക്കുന്നതോടൊപ്പം കിഫ്ബി നടപ്പിലാക്കുന്നത്.
1999-ല്‍ സ്ഥാപിതമായ ധനകാര്യ സ്ഥാപനമാണ് കിഫ്ബി.
1999-ലെ കിഫ്ബി ആക്ടിന്റെ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്ക്കരിച്ചായിരിക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുക. ഇത് വഴി സെബിയും ആര്‍ബിഐയും അംഗീകരിച്ചട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും. ഇത് ലക്ഷ്യമിടുന്നത് സഹകരണബാങ്കുകളിലെ നിക്ഷേപത്തെ. ചെറുകിട വന്‍കിട പദ്ധതികള്‍ക്ക് കിഫ്ബി ധനസഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് സൂചിപ്പിച്ചു.
കിഫ്ബി നടപ്പാക്കികഴിഞ്ഞാല്‍ സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിക്ഷേപങ്ങള്‍ കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ സഹകരണവകുപ്പിനോട് ധനമന്ത്രാലയം ആവശ്യപ്പെടും. ഇത്തരത്തില്‍ കിഫ്ബി യില്‍ ലഭിക്കുന്ന നിക്ഷേപം ഉപയോഗിച്ചായിരക്കും അടിസ്ഥാന വികസനത്തോടൊപ്പം ഐടി മേഖലയിലെയും മറ്റ് വന്‍കിട പദ്ധതികളുടെയുമൊക്കെ നിര്‍മ്മാണം സര്‍ക്കാര്‍ നടപ്പിലാക്കുക. നിലവില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ഐടി മേഖലയില്‍ നിക്ഷേപം നടത്തുന്നുണ്ട്. ബാങ്കുകള്‍ക്ക് നല്ല ലാഭവും ലഭിക്കുന്നു. ഇത്തരത്തിലുള്ള പദ്ധതികള്‍ ഇനി കിഫ്ബി വഴിയേ നടപ്പിലാക്കാന്‍ അനുവദിക്കൂ.
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെ കൂടാതെ വിജിഎഫ് നിക്ഷേപകര്‍ക്കുള്ള പണത്തിന്റെ മടക്കികൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനായി സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട എല്ലാ തുകകളും ആഗസറ്റ് മാസത്തിന്റെ അവസാന പ്രവര്‍ത്തി ദിനം തീരും മുമ്പ് കിഫ്ബീയുടെ അക്കൗണ്ടിലേക്ക് മാറ്റണം. മോട്ടോര്‍ വാഹന നികുതിയുടെ ഒരു വിഹിതവും എല്ലാ വര്‍ഷവും കിഫ്ബിക്ക് നല്‍കുന്നത് ഉറപ്പ് വരുത്തും. കൂടാതെ പ്രവാസി വ്യവസായികളുടെ നിക്ഷേപവും കിഫ്ബി വഴി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
നിക്ഷേപങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന് എഫ്സ്റ്റാക്ക് എന്ന പേരില്‍ ഉപദേശക സമിതിയെ രൂപീകരിക്കും. ധനകാര്യത്തിലോ ബാങ്കിങ്ങിലോ അന്തര്‍ദേശീയ തലത്തില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ആളെ കമ്മീഷന് ചെയര്‍പേഴ്സണായി നിയമിക്കും. സാമ്പത്തിക ശാസ്ത്രജ്ഞരും, ബാങ്കേഴ്സ് ഭരണ കര്‍ത്താക്കളും മന്ത്രിയും അടങ്ങുന്നതായിരിക്കും ഭരണ ,സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: