ശ്രീകണ്ഠപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ റിമാന്റിലായി. ചെങ്ങളായി നെല്ലിക്കുന്നിലെ ഉരിയക്കുന്നേല്‍ സജി (38), രാമന്തള കുന്നരുവിലെ തയ്യില്‍ ജോര്‍ജ്ജ് എന്ന ജോയി (54) എന്നിവരാണ് റിമാന്റിലായത്. ചെങ്ങളായിലെ എട്ടാംക്ലാസ് കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യം പീഡനത്തിനിരയായത്. സജിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സജിയുടെ വീട്ടില്‍ കളിക്കാന്‍ പോകുമായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ പതിമൂന്നാം വയസ്സിലാണ് അമ്പത്തുമൂന്നുകാരനായ ജോര്‍ജ്ജ് പീഡിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ 23നും മറ്റൊരു ദിവസവും ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ജോര്‍ജ്ജിന്റെ പീഡനത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി അധ്യാപികയോട് വിവരം പറയുകയും അവര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്താണ് സജിയെയും ജോര്‍ജ്ജിനെയും ശ്രീകണ്ഠാപുരം സിഐയുടെ ചുമതല വഹിക്കുന്ന ആലക്കോട് സിഐ സി.കെ.സുധാകരന് ശ്രീകണ്ഠപുരം എസ്ഐ പി.ബി.സജീവ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇന്നലെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കേളകം സെന്റ് സേവ്യര്‍ ചൈല്ഡ്ഹോമിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: