കണ്ണൂര്‍: ജില്ലയില്‍ അബ്കാരി പരിശോധന ഊര്‍ജ്ജിതമാക്കിയതോടെ കേസുകള്‍ പിടികൂടുന്നതില്‍ വന്‍ വര്‍ധന. ജൂണില്‍ മാത്രം ജില്ലയില്‍ 164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 168 പ്രതികളെയും, 10 മയക്കുമരുന്ന് കേസുകളിലായി 10 പ്രതികളെയും അറസ്റ്റ് ചെയ്തു. 289 പേര്‍ക്കെതിരെ കോട്പ (പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച) കേസുകളും രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കി. സ്കൂള്‍ പരിസരത്ത് പാന്‍മസാല, പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. മെയ് മാസം 111 അബ്കാരി കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 99 പേരെയും, 7 മയക്കുമരുന്നു കേസുകളിലായി 7 പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. 114 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.—
എസ്എംഎസ്, വാട്സ് ആപ്പ് വഴിയും മറ്റും ല’ിച്ച നിരവധി പരാതികളില്‍ ഉള്‍പ്പെടെ ജൂണില്‍ 768 റെയിഡുകള്‍ നടത്തി. 18549 വാഹനങ്ങള്‍ പരിശോധിച്ചു. 12 ലിറ്റര്‍ ചാരായം, 326.—7 ലിറ്റര്‍ വിദേശ മദ്യം, 665.—89 ലിറ്റര്‍ മാഹി മദ്യം, 10.—81 ലിറ്റര്‍ കര്‍ണ്ണാടക മദ്യം, 7.—5 ലിറ്റര്‍ ഗോവ മദ്യം, 3.—8 ലിറ്റര്‍ ബിയര്‍, 202.—5 ലിറ്റര്‍ അരിഷ്ടം, 10 ലിറ്റര്‍ വാഷ്, 3 ലിറ്റര്‍ വൈന്‍, 2.—009 കിലോ കഞ്ചാവ്, 1.—23 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2253 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ തൊണ്ടിമുതലുകളായി പിടിച്ചെടുത്തു. 19 തവണ ട്രെയിന്‍ പരിശോധനയും, മറ്റ് വകുപ്പുകളുമായി ചേര്‍ന്ന 6 റെയിഡുകളും, കോളനികള്‍ കേന്ദ്രീകരിച്ച് 41 റെയിഡുകളും നടത്തി.
അനധികൃതമായി മദ്യം, മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടുവരുവാന്‍ ഉപയോഗിച്ച 10 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. രേഖകളില്ലാതെ ചെക്ക്പോസ്റ്റ് വഴി കടത്തിക്കൊണ്ടുവന്ന 158.—56 ഗ്രാം സ്വര്‍ണ്ണം, 22 ലക്ഷം രൂപ എന്നിവയും പിടികൂടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കള്ള്ഷാപ്പുകള്‍, ബിയര്‍/വൈന്‍ പാര്‍ലറുകള്‍, മറ്റു മദ്യ വില്‍പ്പനശാലകള്‍, അരിഷ്ടാസവ വില്പനശാലകള് എന്നിവിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തി സംശയം ഉള്ളവയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുന്നുണ്ട്.—
ലഹരിക്കായി മരുന്നുകള്‍ ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സ്റ്റോറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എക്സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരികയാണ്. റെയില്‍വെ പോലീസിന്റെ സഹായത്തോടെ ട്രെയിന്‍, റെയില്‍വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമായിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പ്രത്യേക പരിശോധനകളും, നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.—
സ്കൂള്‍/കോളേജ് പരിസരങ്ങളില്‍ കഞ്ചാവ് മാഫിയകള്‍ പിടിമുറുക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഡോ എക്സൈസിന്റെ പ്രത്യേക നിരീക്ഷണം നടത്തിവരുന്നുണ്ട്. സ്കൂള്‍/കോളേജുകളില്‍ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പരാതികള്‍, എസ് എം എസ്, വാട്സ് ആപ്പ് മെസേജ് വഴിയോ ഫോണില്‍ വിളിച്ചോ അറിയിക്കാം. പരാതി നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും. എക്സൈസ് കമ്മീഷണര്‍ – 9447178000 െഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ – 9447178065, 04972 706698 അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ – 9496002873, 04972 749500.
പ്രതികരിക്കാൻ ഇവിടെ എഴുതുക: