തലശ്ശേരി: ധനകാര്യ വകുപ്പ് മന്ത്രി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രാവര്‍ത്തികമാകുകയാണെങ്കില്‍ തലശ്ശേരിയുടെ മുഖച്ഛായ മാറിയേക്കുമെന്ന് നിഷ്പക്ഷമതികള്‍ അഭിപ്രായപ്പെട്ടു. ബജറ്റ് പ്രസംഗത്തില്‍ തലശ്ശേരിയുമായി ബന്ധപ്പെട്ട വികസനത്തിനായി ആകെ 274 കോടി 10ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമ്മയും കുഞ്ഞും ആശുപത്രിക്ക് 50കോടി, കുണ്ടുചിറപാലത്തിന്റെ നിര്‍മ്മാണത്തിന് 10കോടി, വടക്കുമ്പാട് പുളിഞ്ഞോളി കടവിന് പാലം നിര്‍മ്മിക്കാന്‍ 10കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 29കോടി, കൊടുവള്ളി- പിണറായി-അഞ്ചരക്കണ്ടി റോഡിന് 50 കോടി, തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് നൂറ് കോടി, പിണറായി-കുയ്യാലി-കായലോട് റോഡിന് 10കോടി, തലശ്ശേരി ഇരിക്കൂര്‍ റോഡിന് 15 കോടി, പ്രശസ്ത സംഗീതജ്ഞന് കെ.രാഘവന് മാസ്റ്റര്‍ പ്രതിമസ്ഥാപിക്കാന്‍ 10കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം. തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി നഗരസഭ, കതിരൂര്‍, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂര്‍, ന്യൂമാഹി പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫ് ആണ് തലശ്ശേരി എംഎല്‍എ എല്‍ഡിഎഫ് പ്രതിനിധിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി തലശ്ശേരിക്കാരനാണ് മുഖ്യമന്ത്രി പിണറായിക്കാരനാണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ തലശ്ശേരിയുടെ മുഖച്ഛായ മാറ്റേണ്ടത് എല്‍ഡിഎഫിനും വിശിഷ്യ സിപിഎമ്മിനും അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: