കോഴിക്കോട്: കഴിഞ്ഞ ഇടതു-വലതു സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതെ പുതിയ പേരില്‍ ഡോ തോമസ് ഐസക്കിന്റെ ബജറ്റില്‍ ഇടംപിടിച്ച് കോഴിക്കോടിന് ബഷീര്‍ സ്മാരക സമ്മുച്ചയം പണിയുമെന്നാണ് ബജറ്റിലെ വാഗ്ദാനം. അച്യുതാനന്ദന് സര്‍ക്കാറിന്റെ കാലത്തെ പ്രഖ്യാപനം ആവര്‍ത്തിക്കുമെന്ന് മാത്രം. എന്നാല്‍ പണം വകയിരുത്തിയിട്ടുണ്ട് എന്ന മേന്മ അവകാശപ്പെടാം. മലബാര്‍ കള്‍ച്ചറല്‍ കോംപ്ലക്സ് ഇതോടെ ഇരുട്ടിലാകും. സരോവരം കേന്ദ്രീകരിച്ച് കോംപ്ലക്സ് പണിയുമെന്നായിരുന്നു മുമ്പുണ്ടായിരുന്ന വാഗ്ദാനം. ജില്ലയ്ക്ക് മറ്റൊരു പ്രഖ്യാപനം ലഭിച്ചത്. ചേവായൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുമെന്നാണ്. നവോത്ഥാന നായകരുടെ പേരില്‍ എല്ലാജില്ലകളിലും ഒരു സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം അനുവദിച്ചത്.നേരത്തെ ബഷീര്‍ സ്മാരകത്തിനായി മുന്‍ സര്‍ക്കാരുകള്‍ അനുവദിച്ച 75 ലക്ഷം രൂപ അനുവദിച്ചിരു ന്നുവെങ്കിലും പിന്നീട് സ്ഥലം അക്വയര്‍ ചെയ്യാത്തിനാല്‍ വാഗ്ദാനം മാത്രമായി അവശേഷിക്കുകയായിരുന്നു.
സിനിമാ തീയേറ്റര്‍, നാടകശാല, സംഗീതശാല, ഗ്യാലറി, പുസ്തകകടകള്‍, സെമിനാര്‍ ഹാള്‍, ശില്പികള്ക്കും കരകൗശല കലാകാരന്മാര്ക്കും പണി ശാലകള്‍, നാടക റിഹേഴ്സല്‍ സൗകര്യം, കലാ-സാഹിത്യകാരന്മാര്ക്ക് താമസ സൗകര്യം എന്നിവയുണ്ടാകും. ഇതിനായി 40 കോടി രൂപയാണ് അനുവദിക്കുന്നത്.
ഒളിംപ്യന്‍ റഹ്മാന്റെ പേരില്‍ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍സ്റ്റേഡിയം നിര്‍മി ക്കും. ദേശീയഗെയിംസിന്റെ ഭാഗമായി കോഴി ക്കോട് ലെപ്രസി ഹോസ്പിറ്റലിന്റെ സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ നേരത്തെ രൂപരേഖ തയ്യാറാക്കിയിരു ന്നുവെങ്കിലും ഫണ്ട് അപര്യാപ്തമായിരു ന്നതിനാല്‍ പദ്ധതി യാഥാര്‍ഥ്യമായില്ല. പുതിയ പദ്ധതിക്കായി 500 കോടി രൂപ അനുവദിച്ചു. എല്ലാപഞ്ചായ ത്തിലും സ്പോര്‍ട്സ് വകുപ്പ് നേരിട്ട് മിനിസ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ ഭാഗമായി പുല്ലൂരാം പാറയില്‍ മിനി സ്റ്റേഡിയവും നടുവണ്ണൂര്‍ വോളിഅക്കാദമിക്കും നിര്‍മി ക്കും. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം എല്‍ എ മത്തായിചാക്കോയുടെ പേരില്‍ സ്പോര്‍ട്സ് കോംപ്ലംക്സ് നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി സ്ഥലമേറ്റെടു ത്തിരുന്നു.
ചെറുകിട ഇടത്തരം അഗ്രോപാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി നാളികേര പാര്‍ക്ക് നിര്‍മിക്കും. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കുറ്റിയാടിയില്‍ നാളികേര ഭക്ഷ്യസംസ്കരണ പാര്‍ക്ക് തുടങ്ങാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു വെള്ളയില്‍, കൊയിലാണ്ടി, തുറമുഖവികസനത്തിന് 25 കോടി, കോഴി ക്കോട് മാനസികാരോഗ്യകേന്ദ്രത്തിന് 10 കോടിരൂപയുടെ സഹായം, കൊയിലാണ്ടി നഗരസഭക്കും സമീപപഞ്ചായത്തുകള്‍ക്കും കുടിവെള്ളപദ്ധതിക്ക് 150 കോടിയും അനുവദിച്ചു.
അകലാപുഴ പാലം, പുലിക്കയംപാലം, വട്ടോളിപാലം, പാറക്കടവ് പാലം, മൂരാട്പാ ലം, കൂളിമാട് പാലം, കുറ്റിയാടി പേരാമ്പ്ര ബൈപ്പാസുകള്‍, അടിവാരം-കൈത പ്പൊയില്‍ കോടഞ്ചേരി -അഗസ്ത്യന് മുഴി റോഡിന് 30 കോടി, കാരപറമ്പ് -തടമ്പാ ട്ട്താഴം പറോപ്പടി റോഡിന് 15 കോടി, ഈസ്റ്റ്ഹില്‍ ഗണപതിക്കാവ്, കാരപറമ്പ് റോഡിന് 10 കോടി, പുതിയങ്ങാടി- മാവിളിക്കടവ് കൃഷ്ണന്‍നായര്‍ റോഡ് പത്ത് കോടി, കല്ലാനോട്, വയലട, തലയാട് റോഡിന് 20 കോടി, പേരാമ്പ്ര -ചെറുവ ണ്ണൂര്‍ റോഡിന് 10 കോടി, കോഴിക്കോട്- ബാലുശ്ശേരി റോഡിന് 25 കോടി, മുട്ടുങ്ങല്‍ -നാദാപുരം പക്രതളം റോഡിന് 30 കോടി, ചെറുവണ്ണൂര്‍-ബേപ്പൂര്‍ റോഡിന് 25 കോടി, പയ്യോളി, പേരാമ്പ്ര റോഡിന് 25 കോടി, ആനക്കാംപൊയില്‍ കള്ളാടി, മേപ്പാടി- തുരങ്കപാതക്ക് 20 കോടി, പുറക്കാട്ടിരി, അണ്ടിക്കോട്, ഉള്ളിയേരി റോഡിന് 15 കോടി, കോഴിക്കോട് മെട്രോ ക്ക് ധനസഹായം, ബേപ്പൂര്‍ തുറമുഖത്തിന് 15 കോടി. കെ എസ് ഐ ഡി സി പാര്‍ക്ക്, രാമനാട്ടുകര നോളജ് പാര്‍ക്ക്, എന്നി വര്‍ക്ക് സഹായം, കോഴിക്കോട് സൈബര്‍ പാര്ക്കിന് 10 കോടി രൂപ, കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് കെട്ടിടം, പി എസ് സി മേഖലാ ഓഫിസിന് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം എന്നിവയാണ് കോഴി ക്കോടിന് ലഭിച്ച മറ്റു പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: