കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് ഈമാസം 4 മുതല്‍ 8 വരെ നടത്തിയ പരിശോധനയില്‍ 125 വാഹനങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും 1,60,300രൂപ പിഴ ഈടാക്കുകയും ചെയ്തതായി റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.ജെ. പോള്സന് അറിയിച്ചു. 18 സ്കൂള്‍ വാഹനങ്ങള്‍, കുട്ടികളെ അധികമായി കയറ്റിയ 6 ഓട്ടോറിക്ഷകള്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ച 11 വാഹനങ്ങള്‍, 18 റ്റിപ്പര്‍ ലോറികള്‍, നികുതി അടയ്ക്കാത്ത 8 വാഹനങ്ങള്‍, ഫിറ്റ്നസ് ഇല്ലാത്ത 2 വാഹനങ്ങള്‍, ഇടതുവശത്തുകൂടെ മറികടന്ന 12 വാഹനങ്ങള്‍ എന്നിവ കേസ് എടുത്തവയില്‍ ഉള്‍പ്പെടും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 8 വിദ്യാര്ത്ഥികള്ക്കതിരെയും കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: