ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിന് പകരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് എബിവിപി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിനോട് ആവശ്യപ്പെട്ടു.
ഓരോ വര്‍ഷവും തെരഞ്ഞെടുപ്പിനാവശ്യമായ ബാലറ്റു പേപ്പറുകളും ഇലക്ട്രല്‍ റോളുകളും നിര്‍മ്മിക്കാന്‍ അനേകം പേപ്പറുകള്‍ നശിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നും, ലോകത്തെല്ലായിടത്തെ ജനങ്ങളും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുകയാണെന്നും പ്രകാശ് ജാവദേക്കറിനയച്ച കത്തില്‍ എബിവിപി നേതാവ് സൗരഭ് കുമാര്‍ ശര്‍മ്മ ആവശ്യപ്പെട്ടു.
കത്തിന്റെ പകര്‍പ്പ് പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ ദേവ്, ജെഎന്‍യു രജിസ്ട്രാര്‍, സ്റ്റുഡന്റ്സ് ഡീന്‍ എന്നിവര്‍ക്ക് കൈമാറി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പ് കാലത്തും വൃത്തിയും വെടിപ്പുമുള്ള ക്യാമ്പസിന് കാരണമാകുമെന്നും മറ്റുള്ള ക്യാമ്പസുകളിലും ഇത് ചെയ്യുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
ക്യാമ്പസിലെ നാല് പ്രധാന സ്ഥാനങ്ങളിലേക്കുള്ള യൂണിയന് തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: