തിരുവനന്തപുരം: കാസര്‍കോട് നിന്നും കാണാതായ തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി ഐഎസില്‍ ചേര്‍ന്നതായി അമ്മ ബിന്ദു. നവംബര്‍ മുതലാണ് നിമിഷയെ കാണാതാകുന്നത്. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ടയാളുമൊത്ത് നിമിഷ പോയത്.
കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസിന് പഠിക്കാന്‍ പോയ പെണ്‍കുട്ടി അവിടെവച്ച് ഒരു ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കുകയും ഇരുവരും ഇസ്ലാം മതത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ഇയാളെയും കാണാതായിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് പോവുകയാണെന്നാണ് പെണ്‍കുട്ടി അവസാനം അമ്മയോട് പറഞ്ഞിരുന്നത്. ശ്രീലങ്കയില്‍ പോയതിന് ശേഷം പെണ്‍കുട്ടിയുടെ ഒരു വിവരവുമില്ലെന്നും അമ്മ ബിന്ദു പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ല. കഴിഞ്ഞദിവസം കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് പതിനഞ്ചോളം പേര് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു ജില്ലകളില്‍ നിന്ന് അഞ്ചു കുടുംബങ്ങളെയാണ് കാണാതായിരിക്കുന്നത്. ഈ സംഭവം അതീവ ഗൗരവമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: