കൊച്ചി : പോലീസിലെ അഴിമതിക്കാരെ പ്രോസിക്യൂഷന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വളരെ ഗുരുതരമാണ് പോലീസിനെ അഴിമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ് സര്‍വ്വീസിംഗ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളോട് പെരുമാറുന്നതുപോലെ ജനങ്ങളോട് പോലീസ് പെരുമാറുന്നത് ശരിയല്ല. പണ്ട് മുതലാളിമാര്‍ക്ക് തല്ലിചതയ്ക്കാനുള്ള മാര്‍ഗമായിരുന്നു പോലീസ്. ഇന്നത്തെ സ്ഥിതി അതല്ല. എന്നാല്‍ ഇന്ന് ചിലര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി പോലീസിനെ ഉപയോഗിക്കുന്നു. ഇത് പോലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമവിദ്യാര്‍ഥിനി ജിഷയുടെ വധക്കേസില്‍ സമയോചിതമായ ഇടപെടല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രാഥമികനിഗമനത്തിലെ കാലതാമസവും മൃതദേഹം പെട്ടന്ന് ദഹിപ്പിച്ചതും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. ഉന്നതലങ്ങളില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തെളിവുകള്‍ നഷ്ടമായി. പിന്നീട് ലഭിച്ച തെളിവുകളും ശാസ്ത്രീയ മാര്‍ഗങ്ങളും വഴിയാണ് കേസ് തെളിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: