സംസാരവും സംന്യാസവും മനസിന്റെ രണ്ട് അവസ്ഥകളാണ്. സംസാരാവസ്ഥയില്‍ വീക്ഷണം ബഹിര്‍ മുഖമായിരിക്കും. ദൃഷ്ടി പ്രകൃതി ഗുണങ്ങളിലായിരിക്കും. ബോധം അഹന്തയില്‍ കേന്ദ്രീകൃതമായിരിക്കും. പ്രേമം വിവിധ വിഷയങ്ങളില്ചിതറിക്കിടക്കും.സംന്യാസാവസ്ഥയിലാവട്ടേ വീക്ഷണം അന്തര്‍മുഖമാണ്. വീക്ഷണം ഈശ്വര മഹത്വത്തിലായിരിക്കും.
ബോധം ഈശ്വരനില്‍ കേന്ദ്രീകൃതമാകും.േപ്രമം പൂര്‍ണ്ണമായും ഈശ്വരനില്‍ ദൃഢീകൃതവും പ്രതിഷ്ഠിതവുമായിരിക്കും.
”പ്രകൃതിയാണ് ഭാര്യ.പൃകൃതിയയുമായുള്ളബന്ധത്തില് ജനിച്ച സന്തതികളാണ് വികാരങ്ങള്‍. മനസാണ് ഗ്രഹം.ഹിമാലയത്തിലെ ഏകാന്തതയിലേയ്ക്ക് പിന് വാങ്ങിയതുകൊണ്ട് മാത്രം നിങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു സംന്യാസിയായിത്തീരുന്നില്ല. നിങ്ങള്‍ നിങ്ങളുടെ അനിയന്ത്രിതമായ ഭാര്യയും അതായത് പ്രകൃതിയും അത്യന്തം അക്രമാസക്തരായ കുട്ടികളും ,അതായത് വികാരങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണം.
മനസാകുന്ന ഗൃഹത്തെ ഉപേക്ഷിച്ച് വിശാലമായ പ്രജ്ഞയുടെ ഏകാന്തതയെ വരിക്കണം. ഈ അവസ്ഥയില്‍ നിങ്ങള്‍ പുറമെ ഒറു ഗൃഹസ്ഥാശ്രമിയായി വര്‍ത്തിക്കുമെങ്കിലും ആന്തരികമായ ഒരുസംന്യാസിയായിരിക്കും.
ഈശ്വരനില്‍ ഏകനായി വര്‍ത്തിക്കുന്നതാണ് ഏകാന്തത. പലവഴിക്ക് മനസ്സിനെ വലിച്ചിഴക്കുന്ന ചിന്തകളുടെ തിരക്കില്‍ കഴിയുന്നതാണ് സാമൂഹ്യജീവിതം. ഈശ്വരനും കര്‍ത്തവ്യവും, മാത്രമേ നിങ്ങളുടെ മനസില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. ആ രണ്ടില്‍ ഈശ്വര ധര്‍മ്മ ശക്തിയും മാനസികമായ ഏകാഗ്രതയുടെ പ്രഭാവവും നിങ്ങള്‍ക്ക് നേടിത്തരുന്ന ധാര്‍മ്മിക വ്യവസ്ഥിതിയാണ്.
എല്ലാകര്മ്മാനുഷ്ഠാനവും ധാര്‍മ്മിക പരിശീലനമാണ്.അന്ത്യത്തില്‍ അവ നിങ്ങളുടെ പരംമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ നിങ്ങളെ സമര്‍ത്ഥരാക്കും. ഈസാക്ഷാത്കാരമാണ് ആ പരമമായ കര്‍ത്തവ്യം.
രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: