പീരുമേട്: പാമ്പനാര്‍ ടൗണില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ഇവിടെ ഉണ്ടായിരുന്ന വെയിറ്റ്ങ് ഷെഡ് ഫോറസ്റ്റ് ഓഫീസ് ആക്കിയതോടെ യാത്രക്കാരും സ്കൂള്‍കുട്ടികളും പെരുവഴിയില്‍ ബസ് കാത്ത് നില്‍ക്കേണ്ട ഗതികേടിലായി. ഇവിടെ ശൗചാലയങ്ങള്‍ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പാമ്പനാറ്റിലും പരിസരപ്രദേശത്തുമായി നൂറോളം വഴിവിളക്കുള്ളതില് നാമമാത്രമായി ചിലത് കത്തും. ഇരുട്ടിന്റെ മറവില്‍ ഇവിടെ മോഷ്ടാക്കളുടെ ശല്യവും കൂടുന്നുണ്ട്. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികളെ അറിയിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ജനങ്ങള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: