ചെങ്ങന്നൂര്‍: റെയില്‍വെ സ്റ്റേഷന് തെക്കുഭാഗത്തെ മേല്‍പ്പാലത്തിന് അടിയില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല.മഴക്കാലത്ത് മേല്‍പ്പാലത്തിനടിയില്‍ വെള്ളക്കെട്ട് പതിവായതുകൊണ്ട് മുന്‍പുണ്ടായിരുന്ന കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റി പകരം ടൈല്‍ പാകിയിരുന്നു.
വെള്ളം താണുപോകത്തക്കവിധത്തിലുള്ളതാണ് ഇവയെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മേല്‍പ്പാലത്തിന് അടിഭാഗവും മേല്‍പ്പാലത്തിന് ഇരുവശവും റോഡില്‍ ഇരുപത് മീറ്ററോളം നീളത്തില്‍ ടൈയില്‍ പാകിയിരുന്നു.
വെള്ളം കെട്ടിക്കിടന്ന് ടൈല്‍ ഇളകി റോഡ് തകര്‍ന്നിട്ടുണ്ട്.ഇതുമൂലം കാല്‍നട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പെയ്ത്ത് വെള്ളത്തിനുപുറമേ സമീപത്തെ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്.
മഴയ്ക്ക് ശമനമുണ്ടാകുമ്പോഴും മേല്‍പ്പാലത്തിനടിയിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല.വെള്ളം കെട്ടിക്കിടന്ന് ടൈലുകള്‍ തകര്‍ന്ന് പലഭാഗങ്ങളിലും കുഴി രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ കുഴിയില്‍ വീണാണ് ഏറെ അപകടങ്ങള്‍ സംഭവിക്കുന്നത്.
കുഴിയിലിറങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ മുകളിലേക്ക് കയറുമ്പോള്‍ തിട്ടപോലുള്ള ഭാഗത്ത് ചക്രം ഇടിച്ചാണ് മറിയുന്നത്.റോഡ് തകര്‍ന്നിട്ട് ഏറെക്കാലമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: