ആലപ്പുഴ: സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വാങ്ങി നല്കിയ ഉരുക്കള്‍ മരണപ്പെട്ട് കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കടാശ്വാസ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്. ക്ഷീരവികസന വകുപ്പ് ആര്യാട് ബ്ലോക്കിലെ 2016-17 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമവും കര്‍ഷക സഹായകേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയെ സ്വയം പര്യാപ്തമാക്കാന്‍ ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിക്കും. കറവയന്ത്രം കൂടുതലായി ഉപയോഗിച്ച് കറവക്കാരുടെ കുറവ് പരിഹരിക്കണം. ക്ഷീരക്ഷേമനിധിയില് ലഭിക്കുന്ന അംശാദായം പെന്ഷന് നല്കിത്തുടങ്ങുമ്പോള് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പാലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം കൂട്ടുന്നത് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സഹായകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. പാല്പ്പാത്ര വിതരണ ഉദ്ഘാടനം ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് നിര്‍വഹിച്ചു. ആര്യാട് ബ്ലോക്കിലെ ക്ഷീരകര്‍ഷക ക്ഷേമിനിധിയില് നിന്നുള്ള ധനസഹായം കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്മാന് ജോണ്‍ ജേക്കബ് വള്ളക്കാലില്‍ വിതരണം ചെയ്തു. പാല് സംഭരണത്തിലും ഗുണമേന്മയിലും മുന്നിലെത്തിയ ക്ഷീരസംഘത്തിനും ക്ഷീരകര്‍ഷകനും ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: