ആലപ്പുഴ: പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാതെ അധിക നികുതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന വിലക്കയറ്റം നിയന്ത്രണാതീതമായി മാറാന്‍ സാദ്ധ്യതയുള്ളതായും ബിഎംഎസ് ജില്ലാ കമ്മറ്റി വിലയിരുത്തി. ചരക്കു വാഹന നികുതി പത്തുശതമാനം വര്‍ദ്ധിപ്പിച്ചതുമൂലം 20 കോടി രൂപ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നെങ്കിലും വിലവര്‍ദ്ധനവുമൂലം തൊഴിലാളികളും പാവപ്പെട്ടവരും ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും. ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ ബൈപാസിന് തുക നീക്കിവയ്ക്കാത്തത് കേന്ദ്ര സര്‍ക്കാരിനോടുള്ള അവഗണനയാണ്. പരമ്പരാഗത വ്യവസായങ്ങളുടെയും അതില്‍ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കാന്‍ ഒന്നുംതന്നെ ബജറ്റില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചത് യുവാക്കളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്ശന്, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: