ആലപ്പുഴ: എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് പദ്ധതിയെ തകര്‍ക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. ഇന്നലെ ജില്ലയിലെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന വിശദീകരണ യോഗത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യൂണിയന് കൗണ്‍സിലര്‍ പി.ടി. മന്മഥന് അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു.
ഊരും പേരുമില്ലാതെ ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്താല്‍ അതിന്റെ പിറകേ പോയി നാണംകെടുന്ന പ്രവര്‍ത്തികളാണ് വിഎസ് ചെയ്യുന്നത്. നിജസ്ഥിതി അറിയാതെ കേസിനു പിറകെ നടന്ന സ്വന്തം നിലവാരം തന്നെ കളയുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്ഡിപിയോഗത്തിലെ സ്ഥാനം നഷ്ടപ്പെട്ട ചിലരെ കൂട്ടുപിടിച്ചാണ് വിഎസ് കേസ് നടത്തുന്നത്. ഈസമയം പ്രാര്‍ത്ഥനയോടെ കഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗല്‍ അഡൈ്വസര്‍ അഡ്വ. എന്‍. രാജന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. വസ്തുതാപരമായി യാതൊരു കഴമ്പുമില്ലാത്ത ആരോപണങ്ങള്‍ക്കാണ് യോഗത്തിനെതിരെയും യോഗം സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ അന്വേഷണവുമായി പുറപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഎസ് വിജിലന്‍സിന് നല്കിയ പരാതിയില്‍ തന്നെ അബദ്ധങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണിച്ചുകുളങ്ങരയൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്, കരുണാകര പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: