ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടായി ഡോ. ടി.കെ. ജയകുമാര്‍ ചുമതലയേറ്റു. ഇപ്പോള്‍ കാര്‍ഡിയോ തൊറാസിക് സര്‍ജനായി സേവനം അനുഷ്ഠിച്ചുവരികയാണിദ്ദേഹം. ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍വച്ച് മൂന്നുപ്രാവശ്യം ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വിശേഷണവും ഇദ്ദേഹത്തിനാണ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പ്രശസ്തിയും ഉയര്‍ത്തുവാന്‍ ഇദ്ദേഹത്തിനായി. രോഗികള്‍ക്കു പരമാവധി സഹായം ചെയ്യുക എന്നതാണ് തന്റെ കര്‍ത്തവ്യമെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. കൂടാതെ ആശുപത്രി പരസ്പരം മാലിന്യമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജിലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലക്ഷ്മിയാണ് ഭാര്യ. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്. ആര്‍എംഒ ആയി സര്ജരി വിഭാഗത്തില്‍ ഡോ. രണ്ടിനു ചാര്‍ജ്ജെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: