ന്യൂദല്‍ഹി: വിവാദ മൗലവി ഡോ. സക്കീര്‍ നായിക്കിനൊപ്പം വേദി പങ്കിട്ടെന്ന ആരോപണത്തിന് ചുട്ട മറുപടിയുമായി ശ്രീ ശ്രീ രവിശങ്കര്‍. ദ്വിഗ്വിജയ് സിംഗാണ് ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ രോഷന്‍ ബെയ്ഗാണ് ശ്രീ ശ്രീ രവിശങ്കറെ ഒരു പൊതുപരിപാടിക്ക് ക്ഷണിച്ചത്. ഹിന്ദു ഇസ്ളാം മതഗ്രന്ഥങ്ങളിലെ ദൈവ സങ്കല്‍പ്പം എന്നതായിരുന്നു വിഷയം. 2006 ലായിരുന്നു പരിപാടി.
ഹിന്ദുമതത്തെപ്പറ്റി പറയാനാണ് തന്നെ ഏല്‍പ്പിച്ചത്. ഇസ്ളാമിനെപ്പറ്റി പറയാന്‍ സക്കീറിനെയും. ഈ പരിപാടിയില്‍ വച്ച് വേദങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഹിന്ദുമതത്തെ അവഹേളിക്കാനാണ് സക്കീര്‍ തുനിഞ്ഞത്.അയാള്‍ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ പ്രകോപിപ്പിക്കുകയും ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ ഹിന്ദുമതവും ഇസ്ളാമും എന്ന പുസ്തകം പരാമര്ശിക്കുന്നുമുണ്ടായിരുന്നു. ആ പുസ്തകത്തിന്റെ സന്ദേശം പോലും അയാള്‍ വളച്ചൊടിച്ചാണ് അവതരിപ്പിച്ചത്.
മതങ്ങളുടെ മൂല്യങ്ങള്‍ എടുത്തു പറയുന്ന പുസ്തകത്തില്‍ ഈ രണ്ടു മതങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് പറഞ്ഞിരുന്നത്. ഹിന്ദുമതത്തെപ്പറ്റി സംശയം കൂറിയ പല യുവാക്കളെയും ഈ പുസ്തകം സ്വാധീനിച്ചിരുന്നു.ഇത്് സക്കീറിന്റെ ഇതര മതങ്ങളെ ഇകഴ്ത്തുന്ന തത്വശാസ്ത്രവുമായി യോജിച്ചുപോകുമായിരുന്നില്ല. ഈ സമയത്ത് ഏതാനും മുസ്ളീം പുരുഷന്മാര് സക്കീറിന്റെ ആവശ്യപ്രകാരം കടന്നുവന്നു.
തങ്ങള്‍ ഹിന്ദുക്കളായിരുന്നു, ഇപ്പോള്‍ മുസ്ളീമായി എന്നു മൈക്കിലൂടെ ഇവര്‍ വിളിച്ചു പറഞ്ഞു. അതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. സ്ഥിതിഗതിയില്‍ അയവു വരുത്താന്‍ വേണ്ടി തുടര്‍ന്ന് താന്‍ വാദങ്ങളൊന്നും ഉന്നയിച്ചില്ല. കബീറിന്റെ രണ്ട് വരി കവിത പറഞ്ഞ് താന്‍ നിര്‍ത്തുകയായിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: