കാസര്‍കോട്: കാസര്‍കോട് ജില്ല ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി. വര്‍ഷങ്ങളായി തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടും സംസ്ഥാന സര്‍ക്കാറും വിവിധ അന്വേഷണ ഏജന്‍സികളും ഗൗരവമായി എടുത്തിട്ടില്ലെന്നതിന്റെ തെളിവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഐഎസ് ബന്ധങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അയച്ച ഭീഷണി സന്ദേശം, കാസര്‍കോട്, കാഞ്ഞങ്ങാട് കലാപങ്ങള്‍, ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍, പട്ടാള യുണിഫോം അണിഞ്ഞുള്ള പരേഡുകള്‍ തുടങ്ങിയ ദേശ വിരുദ്ധ ശ്രമങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്.
2009 നവംബര്‍ 15 നാണ് കാസര്‍കോട് നഗരത്തില്‍ കലാപം അരങ്ങേറിയത്്. തുടര്‍ന്ന് അന്നത്തെ എസ്പിയായിരുന്ന രാംദാസ് പോത്തന് കലാപകാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കേസില്‍ അന്ന് പ്രതിചേര്‍ക്കപ്പെട്ട വ്യക്തി അന്താരാഷ്ട്ര കള്ളനോട്ട് കേസിലെ പ്രതികൂടിയായിരുന്നു.
ഇയാളുടെ നേതൃത്വത്തിലാണ് കലാപത്തിന് പണം ഒഴുക്കിയത്. കലാപങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അന്വേഷണസംഘങ്ങള്‍ അത് ഗൗരവത്തിലെടുത്തിരുന്നില്ല. നബി ദിനറാലിയില്‍ ഒരു സംഘം ചെറുപ്പക്കാര്‍ പട്ടാള യുണിഫോം അണിഞ്ഞ് കാസര്‍കോടും, പരപ്പയിലും, കാഞ്ഞങ്ങാടും പങ്കെടുത്തിരുന്നു. രണ്ട് തവണ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: