തിരുവനന്തപുരം: ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിലേക്കും അല്‍ഖ്വയ്ദയിലേക്കും റിക്രൂട്ട്മെന്റിന് ലൗജിഹാദ് വ്യാപകമാക്കുന്നു. ഐഎസിലെത്തിയെന്ന് സംശയിക്കുന്ന മണക്കാട് സ്വദേശി നിമിഷയും എറണാകുളം സ്വദേശി മെറിനും ലൗജിഹാദിന്റെ ഇരകളാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൗജിഹാദ് കേസുകളില്‍ ബഹുഭൂരിപക്ഷത്തിനും ഭീകരസംഘടനകളുടെയോ തീവ്രമതസംഘടനകളുടെയോ പിന്തുണയുമുണ്ട്. നിമിഷയുടെയും മെറീനിന്റെയും മതം മാറ്റത്തിനു പിന്നിലും മുജാഹിദ്ദീന്‍ എന്ന സംഘടനയ്ക്ക് ബന്ധമുണ്ട്.
ലൗജിഹാദില്‍ അല്‍ഖ്വയ്ദക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അനുജയുടെ ദാരുണമരണത്തെ തുടര്‍ന്ന് സഹപാഠികള്‍ തന്നെ കോളേജില്‍ അല്‍ഖ്വയ്ദയുടെ വനിതാ സംഘടനകളായ ഷാഹിന്‍ ഫോഴ്സ്, തസ്സീന് മില്യക്ക് എന്നീ സംഘടനകള്‍ക്ക് സ്വാധീനമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ലൗജിഹാദുമായി ബന്ധപ്പെട്ട് അനേ്വഷണം നീളുന്ന പലരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഐഎസ്, അല്‍ഖ്വദ ബന്ധമുള്ളവരുമായി സജീവമായി ഇടപെടുന്നുണ്ടെന്ന് വ്യക്തമാകും.
ലൗജിഹാദിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് കേസുകളില്‍ നിയമസഹായം എത്തിക്കാന്‍ രൂപീകരിച്ച ഹിന്ദു ഹെല്പ്പ്ലൈന് എന്ന സംഘടനയില്‍ 2009 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 8000ത്തോളം കേസുകളാണ്. കഴിഞ്ഞവര്‍ഷം മാത്രം ഇത്തരത്തില്‍ 480 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലബാര്‍ മേഖലയിലാണ് കേസുകളിലധികവും.
ഇതിന്റെ പത്തിരട്ടിയാണ് ആസൂത്രിതമായി പ്രണയം നടിച്ച് മതം മാറ്റപ്പെടുന്ന കേസുകളുടെ എണ്ണം.
നന്നായി പഠിക്കുന്ന, അന്തര്‍മുഖരായി വീട്ടില്‍ ഒറ്റപ്പെടുന്ന പെണ്‍കുട്ടികളെയാണ് ലൗജിഹാദിന് ഇരയാക്കുന്നത്. ഇവരെ വീഴ്ത്താന്‍ ഫേസ്ബുക്കുകളും വാട്സ്അപ്പ് ഗ്രൂപ്പുകളുമാണ് ഇപ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്നത്. ശോഭാ നായര്‍, കെന്സബ്ദുള്ള കെന്‍സ്, മഴത്തുള്ളി, പവിത്രപവി തുടങ്ങിയ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലൗജിഹാദിനായി ഉപയോഗിച്ചിരുന്നു. നൂറുക്കണക്കിന് വ്യാജ ഫേസ്ബുക്ക് ഐഡികളും ഗ്രൂപ്പുകളും വഴിയാണ് കുട്ടികളെ കെണിയില്‍ വീഴ്ത്തുക.
പ്രണയം നടിക്കുന്നയാള്‍ ഇരയെ വീഴ്ത്തിയാല്‍ ആദ്യം തീവ്രമതബോധന സോഷ്യല്ഗ്രൂപ്പുകളില് അംഗമാക്കും. ഐഎസിനോടും അല്ഖ്വദയോടും ബന്ധമുള്ള ഫേസ്ബുക്ക് പേജുകള്‍ വരെ കേരളത്തില്‍ സജീവമാണെന്ന് കണ്ടെത്തിയിരുന്നു. ഇരകളാകുന്നവരെ ഇത്തരം പേജുകളിലെ അംഗങ്ങളുമായി സൗഹൃദത്തിലാക്കുകയും എന്തിനും തങ്ങള്‍ പിന്തുണയ്ക്കുണ്ടെന്ന ഉറപ്പ് ലഭ്യമാക്കിയുമാണ് മതം മാറ്റത്തിലേക്ക് നയിക്കുക.
മതം മാറ്റിയാല്‍ പെണ്‍കുട്ടികളെ രക്ഷകര്‍ത്താക്കളില്‍ നിന്നും മറ്റ് സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണമായും അകറ്റും.
പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പല സംഘടനകളുടെയും പ്രവര്‍ത്തനം. നിമിഷയുടെ അമ്മ ബിന്ദു വിരല്‍ ചൂണ്ടുന്നത് മുജാഹിദീന്‍ എന്ന നിരോധിത സംഘടനയുടെ പേരിലുള്ള വിദ്യാര്‍ത്ഥി സംഘടനയിലേക്കാണ്. പ്രൊഫകോണ്, മെഡികോണ്‍ എന്നിങ്ങനെ പരിപാടികള്‍ നടത്തി ഇതിലേക്ക് അന്യമതസ്ഥരായ പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുക സംഘടനയുടെ പതിവാണ്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ വ്യാപകമായി മതം മാറ്റപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മതം മാറ്റപ്പെടുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്താല്‍ ഹൈക്കോടതിയില്‍ എതിര്‍ഭാഗത്ത് വാദിക്കാനെത്തുക ചില സ്ഥിരം അഭിഭാഷകരാണെന്നതും സംഘടിതമായ ലൗജിഹാദ് ആണ് ഇതിനുപിന്നിലെന്ന് വ്യക്തമാക്കുന്നതാണ്. ഇവര്‍ക്കു പ്രത്യക്ഷ പിന്തുണയുമായെത്തുന്നത് എന്‍ഡിഎഫ് പ്രവര്‍ത്തകരുമാണ്.
അടുത്തിടെ പാലക്കാട് ചെര്‍പ്പുളശേരി സയന്‍സ് ആന്റ് ടെക്നോളജി കോളേജില്‍ പഠനം പൂര്‍ത്തിയായ പെണ്‍കുട്ടിയെ മതം മാറ്റിയ മലപ്പുറം സ്വദേശിക്ക് അല്‍ഖ്വദ ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. യമനിലെ ദാര്‍ ഉള് ഹദിത് മദ്രസയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ക്ക് അവിടെ ഭാര്യയും മക്കളുമുണ്ട്. ഇതു മറച്ചുവച്ചാണ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റിയത്. കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.
വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ മതംമാറ്റിയതിന്റെ പേരില്‍ കഴിഞ്ഞ ജനുവരിയിലാണ് അങ്ങാടിപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സഹപാഠിയുടെ അച്ഛനായിരുന്നു മതം മാറ്റത്തിനുവേണ്ടി ചുക്കാന്‍ പിടിച്ചത്. കോടതിയിലെത്തിയ പെണ്‍കുട്ടി ഒടുവില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരുമായി പോവുകയായിരുന്നു. ഗുരുവായൂരില്‍ കൂടിയാട്ടം കലാകാരിയെ പ്രണയം നടിച്ച് വഞ്ചിച്ച ചാവക്കാട് സ്വദേശിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുപോലും കണ്ടെത്താനായിട്ടില്ല.
കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ലൗജിഹാദിന്റെ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. നിമിഷയുടെ മതം മാറ്റത്തിനു പിന്നില്‍ മുജാഹിദീന്‍ എന്ന സംഘടനയുണ്ടെന്നും ഇതനേ്വഷിക്കണമെന്നും അമ്മ ബിന്ദു പലപ്രാവശ്യം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഒരു അനേ്വഷണവുമുണ്ടായില്ല.
തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റില്‍ മതം മാറ്റപ്പെടുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മതം മാറ്റപ്പെടുന്ന പുരുഷന്മാരും വ്യാപകമാകുന്നുവെന്നാണ് രഹസ്യാനേ്വഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
കാശ്മീരില്‍ വെടിയേറ്റു മരിച്ച തീവ്രവാദ ബന്ധമുള്ള മലയാളികളിലൊരാള്‍ മതം മാറ്റപ്പെട്ട ക്രിസ്ത്യാനിയായിരുന്നു. ഐഎസിലേക്ക് നിമിഷയെയും മെറിനെയും റിക്രൂട്ട് ചെയ്ത ഇസയും സഹോദരന് യഹിയയും ക്രിസ്ത്യാനികളാണ്. ഗള്‍ഫില്‍ നിന്ന് കാണാതായ ഐഎസില്‍ എത്തിയെന്ന് കണ്ടെത്തിയ മലപ്പുറം സ്വദേശി കൊല്ലപ്പെട്ടതായാണ് രഹസ്യാനേ്വഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: