കൊടുങ്ങല്ലൂര്‍: കമ്മ്യൂണിസ്റ്റുകള്‍ക്ക് ആശയവും ആദര്ശവുമില്ലെന്നും പകരം ശത്രുതയും നിഷേധ വികാരവും മാത്രമാണുള്ളതെന്നും കുമ്മനം രാജശേഖരന്. ഉന്മൂലന വികാരത്തിനടിമകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. എടവിലങ്ങില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ബി ജെപി പ്രവര്ത്തകന് വല്ലത്ത് പ്രമോദ് കുടുംബസഹായനിധി സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു കുമ്മനം.
പിന്നോക്കക്കാരും ദളിതരും സാധാരണക്കാരുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്തിയത്. പക്ഷെ കഴിഞ്ഞ രണ്ടുമാസത്തിനിടെ കണ്ണൂരിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ദളിതര്‍ ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ കമ്മ്യൂണിസ്റ്റ് ആക്രമണത്തിനിരയായി. കമ്മ്യൂണിസം കാലഹരണപ്പെട്ടുകഴിഞ്ഞു. അതിനിനി നിലനില്‍ക്കാനാകില്ലെന്ന് തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമോദിന്റെതുപോലുള്ള വീരബലിദാനങ്ങള് നാടിനും നാട്ടുകാര്‍ക്കും വേണ്ടിയായിരുന്നു.
ബിജെപി മണ്ഡലം പ്രസിഡണ്ട് പോണത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രമോദിന്റെ അമ്മ കോമളവല്ലി, ഭാര്യ നീതു എന്നിവര്‍ കുടുംബ സഹായനിധി ഏറ്റുവാങ്ങി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് എന്നിവര്‍ സംബന്ധിച്ചു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് എം.ബി.ഷാജി സ്വാഗതവും, ബിജെപി എടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: