കുറുപ്പംപടി: പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുജനങ്ങളുടെ സഹായത്തോടെ ജില്ലാ ഭരണകൂടമാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. മുടക്കുഴ തൃക്കേപ്പാറയിലാണ് ജിഷ ഭവനം എന്ന പേരില്‍ വീട് നിര്‍മ്മിച്ചിട്ടുള്ളത്.
ജിഷയുടെ മാതാവ് രാജേശ്വരി, സഹോദരി ദീപ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇന്നസെന്റ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, കളക്ടര്‍ എം.ജി.രാജമാണിക്യം എന്നിവര്‍ സംസാരിച്ചു.
ജിഷ വധക്കേസില്‍ ആദ്യ അന്വേഷണ സംഘം തെളിവുകള്‍ നശിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവശേഷിച്ച തെളിവുകള്‍ ശേഖരിച്ചാണ് പുതിയ സംഘം പ്രതിയെ പിടികൂടിയത്. ഇത് പോലീസിന്റെ കഴിവ് തന്നെയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: