തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രകടപത്രികയില്‍ വാഗ്ദാനം നല്കിയിരുന്നതും കഴിഞ്ഞ ദിവസം സര്‍വ്വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്കിയതുമായ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റില്‍ യാതൊരു പരാമര്ശവം നടത്തിയിട്ടില്ലായെന്നത് അന്ത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതിയുടെ മറവില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പത്ത് ശതമാനം തുക തുടര്‍ന്നും പിടിച്ചെടുക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നത്. ഇത് വാഗ്ദാനലംഘനമാണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലായെന്നുള്ളത് ഫലത്തില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതിന് തുല്യമാണ്. ഈ തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. ജീവനക്കാരുടെ പന്ഷന് പ്രായം ഉയര്‍ത്തുന്ന കാര്യത്തിലും മൗനം പാലിക്കുകയാണ്.
വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഓണത്തിന് ബോണസ് പരിധിയും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഒരു മാസത്തെ ശമ്പളം അഡ്വാന്‍സ് നല്‍കുന്നതിലൂടെ ജീവനക്കാരുടെ അടുത്ത ഒരു വര്‍ഷക്കാലം കടക്കെണിയില്പ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ശമ്പളപരിധി നിശ്ചയിക്കാതെ മുഴുവന്‍ ജീവനക്കാര്‍ക്കും 12.5 ശതമാനം ബോണസ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: