തിരുവനന്തപുരം: പ്രസ് ക്ലബ്ബില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നു എന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം അത് അടച്ചുപൂട്ടി എന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
പ്രസ് ക്ലബ്ബ് സങ്കേതം എന്ന ഒരു മദ്യശാല പ്രവര്‍ത്തിക്കുന്നില്ല. റിക്രിയേഷന്‍ ഹാളില്‍ പത്രക്കാര് ഉച്ചയ്ക്കും വൈകുന്നേരവും ഒത്തുകൂടാറുണ്ട്. ടേബിള്‍ ടെന്നീസ്, കാരംസ്, ചെസ് തുടങ്ങിയ ഇന്‍ഡോര്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. വിശ്രമ വേളകളില്‍ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചക്ക് വിധേയമാക്കുന്നവരുമുണ്ട്. സെക്രട്ടറിയേറ്റിലും അതിനു മുന്നിലും തിരക്കേറിയ മാധ്യമപ്രവര്‍ത്തനങ്ങള്‍ നടത്തി ക്ഷീണിക്കുന്നവര്‍ക്ക് ഒന്നിരിക്കാനുള്ള ഇടം പോലും ലഭ്യമല്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണ്. ഈ ന്യൂനത പരിഹരിക്കുന്നതിനാണ് 1964 ല്‍ പ്രസ് ക്ലബ്ബ് ആരംഭിച്ചതു മുതല്‍ വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ റിക്രിയേഷന്‍ സെന്ററില്‍ മദ്യം ശേഖരിച്ചു വെയ്ക്കുകയോ വില്ക്കുകയോ ചെയ്യുന്നില്ല. അടുത്ത കാലത്തായി പ്രസ് ക്ലബ്ബിനേയും തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരേയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയമായവരും സ്വന്തം മുഖത്ത് തുപ്പുന്നതില്‍ സുഖം കണ്ടെത്തുന്നവരുമാണ് ഇതിനു പിന്നില്‍. റിക്രിയേഷന്‍ ക്ലബ്ബ് അടച്ചുപൂട്ടണമെന്ന് എക്സൈസ് വകുപ്പിലെ ഒരുന്നത ഉേദ്യാഗസ്ഥനും നിര്‍ദ്ദേശിച്ചിട്ടില്ല. അംഗങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കായിക വിനോദങ്ങള്‍ക്ക് ഇത് തുറന്നുകൊടുക്കാറുമുണ്ട്. പ്രസ് ക്ലബ്ബിന് ഭൂഗര്‍ഭ അറയില്ല. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: