പാരിസ്: പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍ അരങ്ങേറുന്ന യൂറോകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്നത് ഇംഗ്ലീഷ് റഫറി. മാര്‍ക്ക് ക്ലാറ്റന്ബര്ഗിനാണ് സൂപ്പര്‍ പോരാട്ടം നിയന്ത്രിക്കാനുള്ള ചുമതല. കഴിഞ്ഞ മെയില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള ഫൈനലും ക്രിസ്റ്റല്‍ പാലസും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന ഇംഗ്ലീഷ് എഫ്എ കപ്പും നിയന്ത്രിച്ചത് ക്ലാറ്റന്ബര്ഗായിരുന്നു.
2012 ഒളിമ്പിക്സ് ഫുട്ബോള്‍ ഫൈനല്‍, 2014 യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ എന്നിവയും നിയന്ത്രിച്ചത് ക്ലാറ്റന്ബര്ഗായിരുന്നു.
ഇത്തവണത്തെ യൂറോയില്‍ ഗ്രൂപ്പ് ഡിയില്‍ ചെക്ക് റിപ്പബ്ലിക്ക്-ക്രൊയേഷ്യ, ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം-ഇറ്റലി, പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ്-പോളണ്ട് മത്സരങ്ങളും ക്ലാറ്റന്‍ബര്‍ഗ് നിയന്ത്രിച്ചിട്ടുണ്ട്. സൈമണ്‍ ബെക്കും ജാക്ക് കോളിനുമാണ് അസിസ്റ്റന്റ് റഫറിമാര്‍. ഹംഗറിയുടെ വിക്ടര്‍ കസായിയാണ്േഫാര്ത്ത് ഒഫീഷ്യല്‍. ആന്റണി ടെയ്ലര്, ആന്ദ്രെ മാരിനര്‍ (ഇരുവരും ഇംഗ്ലണ്ട്) അഡീഷണല്‍ അസിസ്റ്റന്റ് റഫറിമാര്‍.
പോര്‍ച്ചുഗല്‍ വന്നവഴി
(ഗ്രൂപ്പ് മത്സരങ്ങള്‍)
പോര്‍ച്ചുഗല്‍ 1 – ഐസ്ലന്ഡ് 1
പോര്‍ച്ചുഗല്‍ 0 – ഓസ്ട്രിയ 0
പോര്‍ച്ചുഗല്‍ 3 – ഹംഗറി 3
പ്രീക്വാര്‍ട്ടര്‍ ഫൈനല്‍
പോര്‍ച്ചുഗല്‍ 1- ക്രൊയേഷ്യ 0
ക്വാര്‍ട്ടര്‍ ഫൈനല്‍
പോര്‍ച്ചുഗല്‍ 1 – പോളണ്ട് 1
ഷൗട്ടൂട്ടില് പോര്‍ച്ചുഗല്‍ 5 – പോളണ്ട് 3
സെമിഫൈനല്‍
പോര്‍ച്ചുഗല്‍ 2 – വെയ്ല്‍സ് 0
ഫ്രാന്‍സ് വന്നവഴി
(ഗ്രൂപ്പ് മത്സരങ്ങള്‍)
ഫ്രാന്‍സ് 2 – റൊമാനിയ 1
ഫ്രാന്‍സ് 2 – അല്‍ബേനിയ 0
ഫ്രാന്‍സ് 0 – സ്വിറ്റ്സര്‍ലന്‍ഡ് 0
പ്രീക്വാര്‍ട്ടര്‍ ഫൈനല്‍
ഫ്രാന്‍സ് 2 – അയര്‍ലന്‍ഡ് 1
ക്വാര്‍ട്ടര്‍ ഫൈനല്‍
ഫ്രാന്‍സ് 5 – ഐസ്ലന്ഡ് 2
സെമിൈഫനല്
ഫ്രാന്‍സ് 2 – ജര്‍മ്മനി 0
പ്രതികരിക്കാൻ ഇവിടെ എഴുതുക: