പാലക്കാട്: പാലക്കാട് ജില്ലയില്‍ നിന്ന് നിന്ന് നാലുപേരാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് സൂചന. പാലക്കാട് യാക്കര സ്വദേശിയായ ഇസ, ഭാര്യ നിമിഷ ഫാത്തിമ, ഇസയുടെ സഹോദരന് യഹ്യ, ഭാര്യ മറിയം എന്നിവരാണ് ഭീകരവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നതെന്നാണ് സൂചന.
പാലക്കാട് യാക്കര സ്വദേശികളും ക്രൈസ്തവവിശ്വാസികളുമായ ബെസ്റ്റണ്, ബെക്സണ്‍ എന്നിവരാണ് ഇസ്ലാംമതം സ്വീകരിച്ച് യഹിയ, ഇസ എന്നിവരായത്. യഹിയ ബിരുദധാരിയും ഇസ എംബിഎക്കാരനുമായിരുന്നു. ചങ്ങനാശ്ശേരി സ്വദേശി വിന്‍സന്റിന്റെ മക്കളാണ് ഇവര്‍. ഇസയായിരുന്നു ആദ്യം മതം മാറിയതും പിന്നീട് സഹോദരനെ മതം മാറ്റിയതും. ഇവര്‍ മെയ് 18നാണ് അവസാനമായി യാക്കരയിലെ വീട്ടിലെത്തിയത്.
തുടര്‍ന്ന് ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. പിന്നീട് ഇവരുടെ ഭാര്യമാരായ നിമിഷയും, മെറിനും മതം മാറുകയായിരുന്നു. കാണാതാകുമ്പോള്‍ നിമിഷയും മെറിനും ഗര്‍ഭിണികളാണ്.
കാസര്‍കോട് സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ നിമിഷയെ കഴിഞ്ഞവര്‍ഷം നവംബര്‍ മുതലാണ് കാണാതാവുന്നത്. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് തന്നെ നിമിഷ മതം മാറിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിമിഷയുടെ റൂംമേറ്റായ പെണ്‍കുട്ടിയാണ് മതംമാറാന്‍ പ്രേരിപ്പിച്ചത്. സക്കീര്നായിക്കിന്റെ വീഡിയോകളും മറ്റും കാണിച്ചായിരുന്നു മതംമാറ്റം. തുടര്‍ന്ന് ചില ഇടനിലക്കാര്‍ വഴിയായിരുന്നു ഇസയും നിമിഷയും പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും.
മുംബൈയില്‍ വച്ചാണ് എറണാകുളം സ്വദേശിനിയായ മെറിന് എന്ന മറിയയും യഹിയയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും ഇസയും യഹിയും ഭാര്യമാരോടൊപ്പം ബിസിനസിന്റെ പേരില്‍ മതപഠനയാത്രകളും മറ്റും നടത്തിയ ശേഷമാണ് മെയ് 18ന് വീട്ടിലെത്തിയത്. ബെസ്റ്റണിന്റെയും ബെക്സണിന്റെയും മതംമാറ്റത്തിനും പിന്നില്‍ മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫല്‍ കുരിക്കളാണെന്നാണ് സൂചന.
ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ലൗജിഹാദിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതും ഇയാളാണ്. ഇവര്‍ മുസ്ലിം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയത്തെ തുടര്‍ന്നാണ് ഇന്നലെ ബന്ധുക്കള്‍ പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്കി. ഇതോടെ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
പാലക്കാട് ചെര്‍പ്പുളശ്ശേരിയിലും പരിസരങ്ങളിലും നിന്നുമായി നിരവധി പേര് ലൗ ജിഹാദിന്റെയും മതഭീകരവാദസംഘടനകളുടെയും വലയില്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. 2015ല്‍ പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ അബു താഹിര്‍ എന്ന യുവാവ് ഐഎസില്‍ ചേര്‍ന്നത് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ തീവ്രവാദത്തിന്റെ വിത്തു പാകിയത് മഞ്ചേരിയിലെ എന്‍ഡിഎഫ് കേന്ദ്രത്തില്‍ വെച്ചാണെന്ന് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: