ന്യൂദല്‍ഹി: ആര്‍ത്തലയ്ക്കുന്ന തിരമാലകളില്‍ നിന്ന് ഏഴു വിലപ്പെട്ട ജീവനുകള്‍ രക്ഷിച്ച ക്യാപ്റ്റന്‍ എം.സി. രാധികാ മേനോന് ധീരതയ്ക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐഎംഒ) ധീരതയ്ക്കുള്ള പുരസ്കാരം തേടിയെത്തുന്ന ലോകത്തെ ആദ്യ വനിതയാവുകയാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി രാധികാ മേനോന്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു തിരിച്ച ‘ദുര്‍ഗാമ്മ’ എന്ന ബോട്ട് കനത്ത കാറ്റിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് ഒഡീസ തീരത്തെത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട രാധികയുള്പ്പെട്ട സംഘം അതിസാഹസികമായി തൊഴിലാളികളെ രക്ഷപ്പെടുത്തി. ‘അദ്ഭുതകരമായ രക്ഷപ്പെടല്‍’ എന്നാണ് പിന്നീട് തൊഴിലാളികള്‍ ഇതിനെ വിശേഷിപ്പിച്ചത്.
അഞ്ചു വര്‍ഷം മുന്‍പ് രാധിക ഒരു മര്‍ച്ചന്റ് നേവി കപ്പലിന്റെ ക്യാപ്റ്റനായപ്പോഴും അത് ചരിത്രമായിരുന്നു, ഭാരതത്തിന്റെ ആദ്യ വനിതാ മര്‍ച്ചന്റ് നേവി കപ്പല്‍ ക്യാപ്റ്റനെന്ന പദവി. ‘സമ്പൂര്‍ണ സ്വരാജ്യ’ എന്ന എണ്ണടാങ്കറിനെയാണ് രാധിക നയിച്ചത്.
രാധികയുടെ പേര് കേന്ദ്ര സര്‍ക്കാരാണ് നിദ്ദേശിച്ചത്. ഇത് മാരിറ്റൈം ഓര്ഗനൈസേഷന് കൗണ്‍സില്‍ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: