ന്യൂദല്‍ഹി: കേരളത്തിലെ ഭീകരസംഘടനകളുടെ സ്വാധീനം ആപല്‍ക്കരമാം വിധം വര്‍ദ്ധിച്ചതായും സ്ഥിതിഗതികള്‍ ഗുരുതരമെന്നുമുള്ള കേരളാ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേരളത്തിലെ ഭരണാധികാരികള്‍ മുക്കി. ടി.പി. സെന്‍കുമാര്‍ ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു നല്കിയ റിപ്പോര്ട്ടിന്മേല് അന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഇതാണ് ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളിലൊന്നാണ് ടി.പി. സെന്‍കുമാര്‍ തയ്യാറാക്കിയത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ പ്രശംസവരെ റിപ്പോര്‍ട്ട് നേടിയെങ്കിലും യാതൊരു തുടര്‍ നടപടികളുമുണ്ടായില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു.
കാര്യമായ നടപടികള്‍ സ്വീകരിക്കേണ്ട കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെപ്പറ്റി യാതൊന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. ലൗ ജിഹാദ് ഇല്ല എന്ന് കോടതിയില്‍ പറയാന്‍ നിര്‍ദ്ദേശിച്ച മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സംഘവും ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അജ്ഞത നടിച്ചു.
കേരളത്തിലെ ജനസംഖ്യാ സന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം ചില മതമൗലികവാദ സംഘടനകള്‍ മനഃപൂര്‍വമായി നടത്തുന്നുണ്ടെന്ന് കേരളാ പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.
ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പ്രചാരണ മാര്‍ഗങ്ങള്‍ ജനസംഖ്യാ വര്‍ദ്ധന ലക്ഷ്യം വെച്ചാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റ് കോളേജ് കേന്ദ്രീകരിച്ച് അന്യമതത്തിലെ കുട്ടികളെ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന സെല്‍ പ്രവര്‍ത്തിക്കുന്നു. നിരോധിത സംഘടനയായ സിമിയുടെ അതേ രൂപത്തില്‍ നിരവധി സംഘടനകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലവ് ജിഹാദ് എന്നത് ഒരു സംഘടനയല്ലെന്നും നിരവധി മുസ്ലിം സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സംഘടിതമായ പ്രവര്‍ത്തനമാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
മതംമാറ്റപ്പെട്ട കുട്ടികളുടെ ജീവിതം എങ്ങനെയാണ് എന്നതു സംബന്ധിച്ച ആശങ്കകള്‍ കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പങ്കുവെച്ചു.
ഇവര്‍ വിവാഹം കഴിച്ച പുരുഷനോടൊപ്പമാണോ ജീവിക്കുന്നത് എന്ന കാര്യത്തില്‍ വലിയ ദുരൂഹതകളാണുള്ളത്. ജനസംഖ്യാ വര്‍ദ്ധനവിനായി ഉപയോഗിച്ച ശേഷം ഇവരെ കൈമാറ്റം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: