കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് 2016 ഏപ്രില്‍ മുതല്‍ ലഭിക്കേണ്ട ക്ഷാമബത്ത വര്‍ദ്ധനവ് ജുലൈ മാസമായിട്ടും നടപ്പാവാത്തതിനെ തുടര്‍ന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ 15 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് സംബന്ധിച്ച് കഴിഞ്ഞദിവസം ജില്ലാ ലേബര്‍ ഓഫീസര്‍ അജയ് കുമാര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു. മഴക്കാലമായതിനാലും ഡീസലിന് വില വര്‍ദ്ധിച്ചതിനാലും വരുമാനം കുറഞ്ഞെന്നും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതു വരെ ഡിഎ വര്‍ദ്ധവന് മരവിപ്പിക്കണമെന്ന വാദഗതിയാണ് ബസ്സുടമകള്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചര്‍ച്ചയില്‍ ബസ്സുടമസ്ഥ സംഘടനകളെ പ്രതിനിധീകരിച്ച് വി.ജെ.സെബാസ്റ്റ്യന്‍, പി.കെ.വത്സലന്‍, ശിവരാജ്, കെ.ഗംഗാധരന്, പി.കെ.പവിത്രന് എന്നിവരും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പി.കൃഷ്ണന്, കെ.ജയരാജന്, പി.സൂര്യദാസ്, താവം ബാലകൃഷ്ണന്, പി.ചന്ദ്രന്, എന്‍.മോഹനന്, സി.എച്ച്.ലക്ഷ്മണന്, കെ.പി.രവീന്ദ്രന്, ഒ.കെ.ശ്രീജിത്ത് എന്നിവരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: